കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ ഇരട്ട സ്ഫോടനങ്ങളില്‍ 35 പേര് കൊല്ലപ്പെട്ടു. 70 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കാം.
തെക്കന്‍ ഹെല്‍മന്ത് പ്രവിശ്യയില്‍ ജന പ്രതിനിധികളും സര്‍ക്കാര്‍ ഉന്നതരും താമസിക്കുന്ന സ്ഥലങ്ങളിലാണ് സ്ഫോടനമുണ്ടായതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വക്താവ് സെദിയ സിദ്ദിഖി അറിയിച്ചു.
ആക്രമണങ്ങളില്‍ ഒന്ന് ചാവേറും മറ്റൊന്ന് കാര്‍ ബോംബ് സ്ഫോടനവുമായിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി താലിബാന് വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ ഹെല്‍മന്ത് പ്രവിശ്യയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ഏഴു പേരാണ് കൊല്ലപ്പെട്ടത്. അതിനു സമീപത്തായി സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ അടുത്ത സ്ഫോടനവും ഉണ്ടാവുകയായിരുന്നു. ആക്രണത്തില്‍ സൈനികരും സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: