അന്തിക്കാട്: അന്തിക്കാട് പലചരക്ക് കടയില്‍ നിന്നും ഏഴുനൂറ്റി അമ്പത് കിലോയോളം റേഷന്‍ പഞ്ചസാര താലൂക്ക് സപ്ലൈ വിഭാഗം പിടികൂടി. അന്തിക്കാട് കെ.ജി.എം.സ്കൂളിന് സമീപം പ്രവര്‍ത്തിച്ച് വരുന്ന ശബരി സ്റ്റോഴ്സ് എന്ന പല ചരക്കുകടയില്‍ നിന്നാണ് പതിനാലര ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പഞ്ചസാര പിടികൂടിയത്.
താലൂക്ക് സപ്ലൈ ഓഫീസര്‍ പി.കെ.ജയചന്ദ്രന് ലഭിച്ച ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് മിന്നല്‍ പരിശോദന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ വില്‍പ്പനയ്ക്കായി വെച്ച പഞ്ചസാര കണ്ട് എടുത്തത്. കടയുടമയുടെ ബന്ധുവിന് അന്തിക്കാട് തന്നെ റേഷന്‍ കട നടത്തുന്നുണ്ട് എന്നാല്‍ എന്നാല്‍ ഇവിടെ നിന്നല്ല പഞ്ചസാര എത്തിയത് എന്നും. പഞ്ചസാരയുടെ ഉറവിടം കണ്ട് എത്താനായി സമീപ പ്രദേശങ്ങളിലെ റേഷന്‍ കടകളിലും സപ്ലൈ വിഭാഗം പരിശോദന നടത്തി വരുന്നുണ്ട്.
പഞ്ചസാരകണ്ട് എടുത്ത കടയെ കുറിച്ച് മുന്‍മ്പും റേഷന്‍ സാധനങ്ങള്‍ കൊണ്ട് വന്ന് വില്‍പ്പന നടത്തുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. റെയ്ഡിന് റേഷന്‍ ഇന്‍സ്പെക്ടര്‍മാരായ കെ.എസ്.സതീഷ്, കെ.കെ.സാബു, ലീനഡേവീസ് എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: