തൃശൂര്‍: കുരിയച്ചിറയില്‍ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ചിയ്യാരം കോലഴി വീട്ടില്‍ ബിനോയി(31), തലോര്‍ കാഞ്ഞിരപ്പറമ്പില്‍ വീട്ടില്‍ പ്രശാന്ത്(31), അഞ്ചേരി പയ്യപ്പിള്ളി വീട്ടില്‍ ജിന്സന്(35) എന്നിവരെയാണ് വെസ്റ്റ് സിഐ വി.കെ. രാജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഞായറാഴ്ച വൈകീട്ട് കുരിയച്ചിറ സെന്ററിലാണ് ആക്രമണം നടന്നത്. തലയ്ക്ക് ഇരുമ്പുവടികൊണ്ട് അടിയേറ്റ കുരിയച്ചിറ കനാല്‍ റോഡില്‍ കുരിശുപറമ്പില്‍ ആല്ബിന്(28) ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ആല്‍ബിന്റെ ബന്ധു കൂടിയായ നടത്തറ കുരിശുപറമ്പില്‍ സാംസണ് ചികിത്സയിലാണ്. നാളുകളായി സംഘങ്ങള്‍ ചേര്‍ന്ന് വെല്ലുവിളിയും ഭീഷണിയും നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഞായറാഴ്ച ആക്രമണം ടന്നത്. സാംസണും മരിച്ച ആല്‍ബിനും കുപ്രസിദ്ധ ഗുണ്ട്യു കടവി രഞ്ജിത്തിന്റെ സംഘാംഗങ്ങളാണ്. സംഭവത്തിനു ശേഷം പ്രതികള്‍ ഒളിവില്‍ പോയിരുന്നു. പ്രശാന്ത്, ജിന്സണ് എന്നിവരെ കുട്ടനെല്ലൂരില്‍ നിന്നും ബിനോയിയെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്. വെസ്റ്റ് സിഐ വി.കെ.രാജു, നെടുപുഴ എസ്ഐ കെ.സതീഷ്കുമാര്‍, അഡി എസ്ഐ ദിനേഷ്കുമാര്‍, എഎസ്ഐമാരായ സുരേഷ്, ബിനന്‍, തോമസ്, ബെനഡിക്റ്റര്, എസ്സിപിഒമാരായ അനില്‍കുമാര്‍, രാജീവ്, രാമചന്ദ്രന്, ജോജോ , ബിനോജ്, സിപിഒമാരായ വിനീഷ്കുമാര്‍, വിജില്‍, ഉല്ലാസ് എന്നിവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: