തിരുവനന്തപുരം: ഭരണ തലപ്പത്ത് ഉണ്ടായിട്ടുള്ള ചേരിപ്പോരിന്റെ ഭാഗമായി സംസ്ഥാന ഭരണം നിശ്ചലമായിരിക്കുകയാണെന്ന് എന്‍ജിഒ സംഘ്. ഇടതു സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ഐഎഎസ്-ഐപിഎസ് തലത്തില്‍ ഉടലെടുത്ത ഭിന്നത സകല സീമകളും ലംഘിച്ച് വകുപ്പുമേധാവികള്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദേ്യാഗസ്ഥര്‍ പ്രത്യക്ഷ സമരം നടത്തുന്ന തലത്തിലെത്തിയിരിക്കുകയാണ്.
ഉന്നത ഉദേ്യാഗസ്ഥതലത്തില്‍ നടക്കുന്ന ശീതസമരത്തില്‍, ഭരണനേതൃത്വം വെറും കാഴ്ചക്കാരായി മാറിനില്ക്കാതെ അടിയന്തരമായി പരിഹരിക്കാന്‍ വേണ്ട ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് പി. സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.
മന്ത്രിമാരുടെ ഉത്തരവുകളും തീരുമാനങ്ങളും നടപ്പിലാക്കുന്നതിന്റെ പേരില്‍ ഉദേ്യാഗസ്ഥരെ പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ബന്ധു നിയമനവിവാദത്തില്‍ വ്യവസായ മന്ത്രിയുടെ ഉത്തരവ് നടപ്പിലാക്കിയതിന്റെ പേരിലാണ് വകുപ്പു സെക്രട്ടറിയെ പ്രതിയാക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. യഥാര്‍ത്ഥത്തില്‍ വകുപ്പു മന്ത്രിയുടെ ഉത്തരവ് പാലിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. മന്ത്രിമാരുടെ വഴിവിട്ടുള്ളതും തെറ്റായ രീതിയിലുള്ളതുമായ നടപടികള്‍ അവസാനിപ്പിക്കുന്നതിന് പകരം ഉദേ്യാഗസ്ഥരെ ഭീഷണിപ്പെടുത്തിയും വിരട്ടിയും ഭരണം നടത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
ജീവനക്കാരുടെ ആത്മവിശ്വാസവും മനോവീര്യവും തകര്‍ക്കുന്ന ഇത്തരം നടപടികളില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തുണ്ടായിട്ടുള്ള ഭരണസ്തംഭനം ഒഴിവാക്കുന്നതിനും ജീവനക്കാര്‍ക്ക് സ്വതന്ത്രവും നീതിപൂര്‍വവുമായി ജോലി ചെയ്യുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുവാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: