മുംബൈ: ഇന്ത്യന്‍ പര്യടനത്തില്‍ ഒടുവില്‍ ഇംഗ്ലണ്ടിന് ജയം. എം.എസ്. ധോണി നായകനായ അവസാന മത്സരമെന്നു വിശേഷിപ്പിക്കപ്പെട്ട പോരാട്ടത്തില്‍ ഇന്ത്യ എക്കെതിരെ മൂന്നു വിക്കറ്റിന് ജയം. തന്റെ ബാറ്റിങ് ഫോമിന് കോട്ടമൊന്നുമില്ലെന്ന് നായകന് തെളിയിച്ച മത്സരത്തിലാണ് ഇന്ത്യന്‍ തോല്‍വി. സ്കോര്‍: ഇന്ത്യ എ – 304/5, ഇംഗ്ലണ്ട് – 307/7.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന ഇന്ത്യക്ക് അമ്പാട്ടി റായുഡുവിന്റെ സെഞ്ചുറിയും (100), ധോണി (68 നോട്ടൗട്ട്), യവരാജ് സിങ് (56) എന്നിവരുടെ അര്‍ധശതകങ്ങളുമാണ് മികച്ച സ്കോര്‍ സമ്മാനിച്ചത്. 40 പന്തില്‍ എട്ടു ഫോറും രണ്ട് സിക്സറുമടക്കം പുറത്താകെ 68 റണ്‍സെടുത്ത് അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ധോണിയാണ് സ്കോര്‍ മുന്നൂറ് കടത്തിയത്. അവസാന ഓവറില്‍ ധോണി 23 റണ്‍സ് അടിച്ചു. 97 പന്തില്‍ 11 ഫോറും ഒരു സിക്സറും സഹിതം 100 റണ്‍സെടുത്ത റായുഡു റിട്ടയേഡ് ഹര്‍ട്ടായി. 48 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സറും സഹിതം യുവരാജിന്റെ അര്‍ധശതകം. ഇംഗ്ലണ്ടിനായി ജേവിഡ് വില്ലിയും ജേക്ക് ബാളും രണ്ട് വീതം വിക്കറ്റെടുത്തു.
സാം ബില്ലിങ്സ് (93), ഓപ്പണര്‍ ജേസണ്‍ റോയ് (62) എന്നിവരുടെ അര്‍ധശതകങ്ങളാണ് ഇംഗ്ലണ്ടിന് കരുത്തായത്. ആദ്യ വിക്കറ്റില്‍ 95 റണ്‍സ് ചേര്‍ത്ത് റോയിയും അലക്സ് ഹെയ്ല്‍സും (40) മികച്ച അടിത്തറ സമ്മാനിച്ചു. കുല്‍ദീപ് യാദവിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തില്‍ ഉലഞ്ഞെങ്കിലും ബില്ലിങ്സ്, ജോസ് ബട്ലര് (46), ലിയാം ഡ്വാസണ് (41) എന്നിവര്‍ ചേര്‍ന്ന് മത്സരം സന്ദര്‍ശകരുടെ വരുതിയിലാക്കി. പത്തോവറില്‍ 60 റണ്‍സ് വഴങ്ങിയാണ് കുല്‍ദീപ് അഞ്ചു വിക്കറ്റെടുത്തത്. യുസ്വേന്ദ്ര ചഹല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: