കോഴിക്കോട്: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉത്തരമേഖലാ പ്രചരണ യാത്രയുടെ ഭാഗമായി ബിജെപി സ്ഥാപിച്ച പ്രചരണ ബോര്‍ഡുകളും, കൊടികളും ഡിവൈഎഫ്ഐക്കാര്‍ നശിപ്പിച്ചു. കുരിശു പള്ളി പരിസരം, മാവൂര്‍ റോഡ്, പുതിയബസ് സ്റ്റാന്റ് പരിസരം, മാനാഞ്ചിറ, മുതലക്കുളം പരിസരം എന്നിവിടങ്ങളില്‍ സ്ഥാപിച്ച പ്രചരണ ബോര്‍ഡുകളും കൊടികളുമാണ് പ്രകടനത്തിന്റെ മറവില്‍ ഡിവൈഎഫ്ഐകാര്‍ വ്യാപകമായി നശിപ്പിച്ചത്. സംവിധായകന് കമലിനെ അനുകൂലിച്ച് ഇന്നലെ വൈകീട്ട് നഗരത്തില്‍ നടത്തിയ പ്രകടനത്തിന്റെ മറവിലായിരുന്നു അക്രമം.
ഡിവൈഎഫ്ഐ അക്രമത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് പ്രതിഷേധിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന്റെ സമീപ ഭാഗങ്ങളിലാണ് ഡിവൈഎഫ്ഐകാര്‍ അക്രമം അഴിച്ചുവിട്ടത്. പ്രതികളെ ഉടനെതന്നെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഘടനാ സ്വാതന്ത്ര്യത്തെപ്പോലും പിണറായി സര്‍ക്കാറിന്റെ കാലത്ത് ഹനിക്കുകയാണെന്ന് അദ്ദേ ഹം കുറ്റപ്പെടുത്തി. ജില്ലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ സിപിഎമ്മും ഡിവൈഎഫ്ഐയും അരയും തലയും മുറുക്കി രംഗത്ത് വന്നിരിക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കാന്‍ ജനാധിപത്യവിശ്വാസികള്‍ ഒറ്റക്കെട്ടായി രംഗത്ത് വരണം. അക്രമം നിയന്ത്രിക്കാന്‍ സിപിഎം ജില്ലാ നേതൃത്വത്തിന് സാധ്യമാകുന്നില്ലെങ്കില്‍ ബിജെപി സ്വയം പ്രതിരോധത്തിന് തയ്യാറാകുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
കമലിനെ അനുകൂലിച്ച് കോഴിക്കോട് ടൗണില്‍ പ്രകടനം നടത്തുന്നതിനിടയില്‍ ബിജെപി ഉത്തര മേഖലാ ജാഥയുടെ ബോര്‍ഡുകളും കൊടിയും വ്യാപകമായി നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച ജില്ലാ കമ്മറ്റി ടൗണില്‍ പ്രകടനം നടത്തി. ബിജെപി ജില്ലാ കമ്മിറ്റി അംഗം രാജീവ് കുമാര്‍ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ പ്രബീഷ് മാറാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി. ഹരീഷ്, ജില്ലാ ട്രഷറര്‍ ടി. നിവേദ് എന്നിവര്‍ സംസാരിച്ചു, സൗത്ത് മണ്ഡലം ജനറല്‍ സെക്രട്ടറി വിജയകൃഷ്ണന്,ജില്ലാ കമ്മിറ്റി അംഗം ശ്യാമപ്രസാദ്, വീനിഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: