പേരാമ്പ്ര: ബിജെപി സ്വീകരണ പരിപാടിയിലെ വന്‍ ജനപങ്കാളിത്തവും വിജയവും കണ്ട് ഹാലിളകിയ സിപിഎം, ഡിവൈഎഫ്ഐ ക്രിമിനലുകള്‍ ടൗണില്‍ അഴിഞ്ഞാടി. ഇന്നലെ വൈകിട്ടാണ് പേരാമ്പ്ര ടൗണില്‍ വ്യാപകമായി ഇക്കൂട്ടര്‍ അക്രമം നടത്തിയത്. ബിജെപിയുടെ പ്രാചരണ ബോര്‍ഡുകളും പതാകകളും കൊടിതോരണങ്ങളും നശിപ്പിക്കുകയും ചെയ്തു. സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ സംഘടിച്ചെത്തിയ ക്രിമിനലുകള്‍ മണിക്കൂറുകളോളം ടൗണില്‍ അഴിഞ്ഞാടുകയായിരുന്നു. പോലീസിന്റെ എല്ലാവിധത്തിലുള്ള സഹായവും ക്രിമിനലുകള്‍ക്ക് കരുത്തേകി. ടൗണില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവരെ അക്രമികള്‍ വിരട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
കള്ളപ്പണ മുന്നണികള്‍ക്കെതിരെയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശുദ്ധീകരിക്കുന്നതിനായുള്ള കറന്‍സി പിന്‍വലിക്കലും, പാവം ജനതയെ പട്ടിണിക്കിട്ട് റേഷന്‍ കടകള്‍ അടച്ചുപൂട്ടിയ പിണറായി സര്‍ക്കാരിനെതിരെയും ജനമനസ്സുണര്‍ത്തി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് നയിക്കുന്ന ഉത്തര മേഖലാ പ്രചാരണ യാത്രക്ക് പേരാമ്പ്ര ടൗണില്‍ നല്കിയ സ്വീകരണ പരിപാടി കഴിഞ്ഞയുടനെയാണ് സിപിഎമ്മുകാരുടെ അഴിഞ്ഞാട്ടം. സ്വീകരണ പരിപാടി രാവിലെയായിരന്നുവെങ്കിലും നാടിന്റെ നാനാ ഭാഗത്തു നിന്നുമായി ആയിരക്കണക്കിനാളുകളാണ് എത്തിച്ചേര്‍ന്നിരുന്നത്. ബഹുജനപങ്കാളിത്തവും വലുതായിരുന്നു. ഇതാണ് സിപിഎം ക്രിമനലുകള്‍ക്ക് ഹാലിളകാന് കാരണം. ഇതിന് മുമ്പ് ഇതേ സമയം ഇതേ സ്ഥലത്ത് സിപിഎം നടത്തിയ പരിപാടി ദയനീയമായി പൊളിഞ്ഞതും വന്‍ പ്രചാരണം നല്‍കിയിട്ടും നാമമാത്രമായ ജനപങ്കാളിത്തം ഉണ്ടായതും സിപിഎമ്മില്‍ നിരാശയും നേതൃത്വത്തില്‍ അമര്‍ഷവും ഉണ്ടാക്കിയിരുന്നു. ഇതും ആസൂത്രിതമായ അക്രമത്തിന് കാരണമായിട്ടുണ്ട്. ചിട്ടയോടെയും അച്ചടക്കത്തോടെയുമുള്ള ബിജെപി സ്വീകരണ പരിപാടിയും നേതാക്കളുടെ പ്രസംഗവും ബഹുജനത്തെ ആകര്‍ഷിച്ചിരുന്നു. ആസൂത്രിത അക്രമത്തില്‍ പരക്കെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
സിപിഎം, ഡിവൈഎഫ്ഐ ക്രിമിനലുകള്‍ ആസൂത്രിതമായി പേരാമ്പ്ര ടൗണില്‍ അഴിഞ്ഞാടി ബിജെ പി പതാകയും ബോര്‍ഡുകളും തോരണങ്ങളും നശിപ്പിച്ചതില്‍ ബിജെപി പേരാമ്പ്ര നയോജകമണ്ഡലം സമിതിയോഗം പ്രതിഷേധിച്ചു. അക്രമികള്‍ക്ക് ഒത്താശ ചെയ്തുകൊടുത്ത പോലീസ് നടപടിയും പ്രതിഷേധാര്‍ഹമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് എന്‍.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.
സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പേരാമ്പ്ര ടൗണി ല്‍ പ്രകടനം നടത്തി. കെ. വത്സരാജ്, എ.ബാലചന്ദ്രന്, വി.സി. ബിനീഷ്, അനൂപ്, ശ്രീരാജ്, കെ.ഇ. സേതുമാധവന്, കെ.എം. ബാലകൃഷ്ണന്, തറമ്മല്‍ രാഗേഷ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബിജുകൃഷ്ണന്, കെ.കെ. സുനോജന്‍, സി. കെ. ഷാജു തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: