ചവറ: കൊലപാതക കേസുകളില്‍ പ്രതിയാകുന്നവര്മാത്രം നേതാക്കളാകുന്ന പാര്‍ട്ടിയായി സിപിഎം അധപതിച്ചതായി ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ്. കൊറ്റന്‍കുളങ്ങരയില്‍ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊലപാതകരാഷ്ട്രീയം അവസാനിപ്പിക്കാന്‍ തയ്യാറാകാതെ അതിനെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് സിപിഎം കൈക്കൊള്ളുന്നത്. പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, എം.എം.മണി, വി.എസ്.അച്യുതാനന്ദന്, ഇ.പി.ജയരാജന് തുടങ്ങി സിപിഎമ്മിന്റെ നേതാക്കളെല്ലാം കൊലക്കേസ് പ്രതികളാണ്. നേതാക്കളുടെ പാത പിന്തുടരുന്ന അണികള്‍ക്ക് പിന്നെങ്ങനെയാണ് കൊലപാതകരാഷ്ട്രീയം അവസാനിപ്പിക്കാന്‍ കഴിയുക. ആശയങ്ങളാണ് ജനങ്ങള്‍ക്ക് മുന്നില്‍ വെയ്ക്കേണ്ടതെന്ന് തിരിച്ചറിഞ്ഞ് ഇനിയെങ്കിലും ആയുധം താഴെ വെയ്ക്കാന്‍ സിപിഎം തയ്യാറാവണം. ഏതു പാര്‍ട്ടിയില്‍ വിശ്വസിക്കുന്ന ആളായാലും ജീവന് വിലപ്പെട്ടതാണ്. ഇനിയും ഒരമ്മക്കും മകനെ നഷ്ടപ്പെടുത്തില്ല എന്നതീരുമാനം എടുത്ത് ചര്‍ച്ചയ്ക്ക് തയ്യാറായി സിപി എം വന്നല് എല്ലാവിധ സഹകരണവും സംഘപരിവാര്‍ സംഘടനയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ധര്മ്മജാഗരണ്മഞ്ച് ജില്ലാപ്രമുഖ് ഡോ.ബാലഗോപാലപ്രസാദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ആര്‍എസ്എസ് ഗ്രാമജില്ല സഹസേവാപ്രമുഖ് കല്ലേക്കുളം രാജന്, ബിഎംഎസ് മേഖല പ്രസിഡന്റ് അഡ്വ.ജയചന്ദ്രന്, ആര്‍എസ്എസ് താലൂക്ക്കാര്യവാഹ് ജയറാം, മുകുന്ദപുരം മണ്ഡല് കാര്യവാഹ് നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: