2016 നവംബര്‍ എട്ടിനായിരുന്നു ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. അതിലാര്ക്കൊക്കെയാണ് അസഹിഷ്ണുത ഉണ്ടായതെന്ന് ഇതിനോടകം തന്നെ നമ്മളേവരും മനസ്സിലാക്കി കഴിഞ്ഞു. ആ അസഹിഷ്ണുത, ഇന്ന് അതിന്റെ പാരമ്യത്തിലെത്തി നില്ക്കുന്നു.
ജനനന്മയെ മുന്നില്‍ കണ്ട് നോട്ട് അസാധുവാക്കല്‍ എന്ന പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രിക്കെതിരെ ബംഗാളില്‍ ഫത്വ പുറപ്പെടുവിച്ചിരിക്കുന്നു. എല്ലാ തലത്തിലും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട മോദിക്കെതിരെ മുദ്രാവാക്ക്യങ്ങള്‍ മുഴക്കുന്നു. മോദി ഹതാവോ, മമതാ ലാവോ എന്ന മുദ്രാവാക്യമാണ് മുഴങ്ങുന്നത്.
എന്താണ് ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത്. നോട്ട് അസാധുവാക്കലിന്റെ വലിയ ഇരയായി മാറിയത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെയെന്ന് നിസംശയം പറയാന്‍ കഴിയും. മോദിയുടെ പ്രഖ്യാപനം ചെറുതായൊന്നുമല്ല അവരെ ഉലച്ചത്. മോദിയുടെ ആ സുപ്രധാന പ്രഖ്യാപനത്തില്‍ മമതയ്ക്ക് അവരുടെ വിവേകം തന്നെ കൈമോശം വന്നിരിക്കുന്നു. അതിന്റെ ഉത്തമ ഉദാഹരമാണ് മരണവേദനയ്ക്ക് സമാനമായി അവര്‍ അലമുറയിട്ട് കരഞ്ഞത്.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം മമതയിലെന്ത് പീഡനമാണ് ഉളവാക്കിയത്. ടോള്‍ പ്ളാസയില്‍ സൈന്യത്തെ വിന്യസിച്ചതിന് സെക്രട്ടേറിയറ്റ് ഓഫീസില്‍ നിന്ന് പുറത്തിറങ്ങാതെ അവര്‍ പ്രതിഷേധിച്ചു. വിമാന യാത്രയിലായിരുന്നു അവരുടെ മറ്റൊരു കോലാഹലം. സാങ്കേതിക കാരണങ്ങളാല്‍ വിമാനം വൈകിയപ്പോള്‍ മതിഭ്രമം സംഭവിച്ചപോലെയാണ് മമത ഓരോന്നും പുലമ്പിയത്. തന്നെ കൊല്ലാന്‍ ഗൂഢാലോചന നടത്തുകയാണെന്നായിരുന്നു അവര്‍ വിളിച്ചു കൂവിയത്!
ഇങ്ങനെയൊക്കെ ചെയ്യുന്നതിലൂടെ മമത മോദിജിയെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് താഴെയിറക്കാനാണ് ശ്രമിച്ചത്. ഇപ്പോഴിതാ പുതിയ സംഭവവും. മമതയുടെ രാഷ്ട്രീയ ഉപദേഷ്ടാക്കളില്‍ പ്രധാനിയും ടിപ്പു സുല്‍ത്താന്‍ മസ്ജിത്തിലെ ഇമാമുമായ നുറൂര് റെഹ്മാന് ബര്‍കാതി പ്രധാനമന്ത്രിക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരിക്കുന്നു. തീര്‍ന്നില്ല, മോദിയുടെ താടിയും മുടിയും വടിച്ച് കറുത്ത മഷി പുരട്ടുന്നവര്‍ക്ക് 25 ലക്ഷം രൂപയും പ്രഖ്യാപിച്ചു. ഇമാമുകള്‍ക്ക് 2500 സ്റ്റൈപ്പെന്‍ഡ് അനുവദിച്ചതിന് സുപ്രീ കോടതിയുടെ കര്‍ശന താക്കീത് നേരിട്ടുകൊണ്ടിരിക്കുകയാണ് മമത.
ജനുവരി ഏഴിന് കൊല്‍ക്കത്ത ക്ലബില്‍ സംഘടിപ്പിച്ച സെമിനാറില്‍ നിന്ന് മമത വിട്ടു നിന്നിരുന്നു. പിന്നീടാണ് അതിന്റെ കാരണം വ്യക്തമായത്. സെമിനാറില്‍ ചര്‍ച്ചയ്ക്ക് വച്ചിരുന്ന വിഷയം കശ്മീര്‍ താഴ്വരയേയും ബലൂചിസ്താനേയും സംബന്ധിച്ചായിരുന്നു. അതില്‍ പങ്കെടുത്താല്‍ തന്റെ മുസ്ലീം വോട്ടര്‍മാരെ പിണക്കേണ്ടി വരും. അതുകൊണ്ട് തന്നെ മുസ്ലീം വോട്ട് ബാങ്ക് ലക്ഷ്യം വച്ച് മമത ആ പരിപാടികളില്‍ പങ്കെടുത്തില്ല. ബംഗ്ലാദേശി മുസ്ലീമുകളെ നുഴഞ്ഞ കയറ്റുന്നതിനും മമത പങ്കു വഹിച്ചു. ഇതിന് മമതയോട് നന്ദി പറയണം. കാരണമെന്തെന്നാല്‍ നിരവധി ഹിന്ദുക്കളുടെ വീടുകളല്ലെ മുസ്ലീംങ്ങള്‍ തീവച്ച് നശിപ്പിച്ചത്. ഹിന്ദുക്കളെ ഇവിടെ നിന്ന് ഒഴിപ്പിച്ചു. കൂടാതെ പല തരത്തില്‍ അവരെ പീഡിപ്പിച്ചു. ഇതെല്ലാം പകര്‍ത്തിയ വാര്‍ത്താ ചാനലുകള്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് ജാമ്യം ലഭിക്കാത്ത കുറ്റപത്രവും സമര്‍പ്പിച്ചു. അതായത് പശ്ചിമ ബംഗാളില്‍ മമതയേക്കാളുപരി കാര്യങ്ങള്‍ നിശ്ചയിക്കുന്നത് ഇമാമുകളും മുസ്ലീംമുകളുമാണെന്ന് സാരം!
പ്രധാനമന്ത്രിക്കെതിരെ ഫത്വ പുറപ്പെടുവിച്ച സംഭവത്തില്‍ മാധ്യമങ്ങളും മറ്റും നിശബ്ദത പാലിക്കുകയാണ്. ന്യൂനപക്ഷങ്ങളെ മൗനമായി പിന്തുണക്കുന്നതാണ് മതേതരത്വത്തിന്റെ അടിസ്ഥാന തത്വമെന്നാണ് അവര്‍ ചിന്തിക്കുന്നത്. ഇമാം ബര്കാതിക്കെതിരെ ബിജെപി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ വീഡിയോ അടക്കമുള്ള തെളിവുകളുണ്ടായിട്ടും ഇമാമിനെതിരെ എന്തുകൊണ്ടാണ് അറസ്റ്റ് രേഖപ്പെടുത്താതെന്ന് പല കോണുകളില്‍ നിന്ന് ചോദ്യങ്ങളുയരുന്നുണ്ട്.
അമേരിക്ക, യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ പ്രസിഡന്റിനെതിരെയോ പ്രധാനമന്ത്രിക്കെരേയോ ഇത്തരത്തില്‍ സംഭവിച്ചാല്‍ ഉടനടി നടപടിയുണ്ടാകും. ഇന്ത്യയില്‍ മാത്രമാകും പ്രധാനമന്ത്രിക്കെതിരെ പോലും ഇത്തരത്തിലുള്ള എതിര്പ്പുകളുണ്ടാകുക.
https://youtu.be/wFC0QNd5Ito
പ്രതികരിക്കാൻ ഇവിടെ എഴുതുക: