തൊടുപുഴ: ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തിന് തിരിതെളിയാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ പ്രധാന വേദിയായ തൊടുപുഴ സരസ്വതി സ്കൂളിലെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍.
സ്കൂളില്‍ മാത്രം 5 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇതില്‍ തന്നെ പ്രധാന വേദിയായ ഗ്രൗണ്ടിലെ സ്റ്റേജിന്റെ പണികള്‍ അതി വേഗം പുരോഗമിക്കുകയാണ്. മേല്‍ക്കൂരയുടെ പണി തീര്‍ന്ന ഇവിടെ ഇനി അവശേഷിക്കുന്നത് സ്റ്റേജിന്റെ മിനുക്ക് പണികളാണ്. ഒമ്പത് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. സമീപത്തായി തന്നെ രണ്ട് വേദികളും ഇതോടൊപ്പം ഒരുങ്ങുന്നുണ്ട്. ഒരു വേദി എന്‍എസ്എസ് ഹാളും മറ്റൊന്ന് ഷെറോണ് കള്‍ച്ചറല്‍ സെന്ററുമാണ്. വിവിധ ജില്ലകളില്‍ നിന്നുമെത്തുന്ന മൂവായിരത്തോളം കലാപ്രതിഭകള്‍ 161 വിഭാഗങ്ങളിലായി മാറ്റുരയ്ക്കും. 13 ന് വൈകിട്ട് 3ന് തൊടുപുഴ നഗരത്തില്‍ നടക്കുന്ന സാംസ്കാരിക ഘോഷയാത്ര
തയില്‍ കലയുടെ നിറക്കാഴ്ചയുടെ വിളംബരം നടക്കും. 4.30 ന് പ്രധാന വേദിയായ സരസ്വതി വിദ്യാഭവന് സെന്‍ട്രല്‍ സ്കൂളില്‍ നടക്കുന്ന ഉദ്ഘാടന സഭയില്‍ കേന്ദ്ര മന്ത്രി ഡോ. മഹേന്ദ്ര നാഥ് പാണ്ഡേ കലാ മാമാങ്കത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തും. അഡ്വ: ജോയ്സ് ജോര്‍ജ് എം.പി, പി.ജെ ജോസഫ് എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ബാലസിനിമാതാരം കുമാരി മീനാക്ഷി മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. തൊടുപുഴ ആദ്യമായി ആതിഥ്യമരുളുന്ന വിദ്യാനികേതന്‍ സംസ്ഥാന കലോത്സവം പരമാവധി ഭംഗിയാക്കുന്നതിനായി തെരക്കിട്ട് പണികളിലാണ് സംഘാടകര്‍. ഇന്നലെ കലോത്സവത്തിന്റെ ഭാഗമായി നഗരം ചുറ്റിയുള്ള ഇരുചക്ര വാഹനറാലിയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: