കോ-ഓപ്പറേറ്റീവ് ലോ കോളേജിലെ പ്രിന്‍സിപ്പലിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച് കേസിലെ പ്രതികളെ പുറത്തിറക്കാനാണ് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനകത്ത് പിക്കറ്റിങ് നടത്തിയത്
തൊടുപുഴ: കോളേജിലെ പ്രിന്‍സിപ്പലിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച് കേസിലെ പ്രതികളെ പുറത്തിറക്കാന്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന് പിക്കറ്റിംങ്. ഇന്നലെ തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളേജിലാണ് സംഭവം. സ്കൂളിലെ മോശം പെരുമാറ്റത്തിന് സസ്പെന്‍ഡ് ചെയ്ത എസ്എഫ്ഐ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സംഘമായി എത്തിയ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ ബഹളമുണ്ടാക്കിയിരുന്നു.
വെള്ളിയാഴ്ച ക്ലാസില്‍ ബഹളമുണ്ടാക്കി എന്ന് പറഞ്ഞ് പ്രശ്നമുണ്ടായിരുന്ന
ു. തുടര്‍ന്ന് തിങ്കളാഴ്ച ക്ലാസിലെ നാല് പേരോട് രക്ഷിതാക്കളെ വിളിച്ച് കൊണ്ട് വന്ന് ക്ലാസില്‍ കയറിയാല്‍ മതിയെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു. ഇതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. തുടര്‍ന്ന് ഒരാളെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇതിനിടയില്‍ തടസം പിടിക്കാനെത്തിയ മറ്റൊരു വിദ്യാര്‍ത്ഥിയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അകാരണമായി മര്‍ദ്ദിച്ചതായും പരാതിയുണ്ട്. പ്രിന്‍സിപ്പലിനെ തടഞ്ഞ് വച്ചിരിക്കുകയാണ് എന്ന് പോലീസില്‍ കോളേജില്‍ നിന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തുന്നത്. സംഭവമായി ബന്ധപ്പെട്ട് ജോസഫ്, അഖില്‍ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പ്രിന്‍സിപ്പലിനെതിരായ കയ്യേറ്റ ശ്രമത്തിനും വിദ്യാര്‍ത്ഥിയെ മര്ദ്ദിച്ചതിനുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിലായി ഇവരടക്കം മൂന്ന് പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ജോസഫ്, ബോബി, അഖില്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഇതിനെ തുടര്‍ന്നാണ് കുട്ടി സഖാക്കള്‍ സംഘടിച്ചെത്തി പോലീസ് സ്റ്റേഷന് ഉപരോധിച്ചത്. ജാമ്യം നല്‍കാമെന്ന് അറിയിച്ചെങ്കിലും ഇവര്‍ പിരിഞ്ഞ് പോ
പാകാതെ മുദ്രാം വാക്യം വിളി തുടരുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളെ വിളിച്ച് വരുത്തി ഇരുവരെയും ജാമ്യത്തില്‍ വിടുകയായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥി സമരത്തെ തടയാതെ പോലീസ് കാഴ്ചക്കാരുടെ റോളിലായിരുന്നു എന്ന ആക്ഷേപം ഉയരുന്നുണ്ട്. പോലീസ് സ്റ്റേഷന്റെ നിശ്ചിത ദൂരത്തില്‍ ഉപരോധം ഉള്‍പ്പടെയുള്ള സമരപരിപാടികള്‍ അനുവദനീയമല്ല. പക്ഷേ തൊടുപുഴ പോലീസ് സ്റ്റേഷനിനകത്ത് ഉപരോധം നടത്തിയവരുടെ പേരില്‍ ഒരു പെറ്റി കേസ് പോലും എടുത്തിട്ടില്ല.
അതേ സമയം കോളേജില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്ത് പറയാന്‍ കൊള്ളുല്ലാത്താതെണെന്നും എസ്എഫ്ഐയുടെ ഗുണ്ടായിസമാണ് നടക്കുന്നതെന്നുമാണ് അധ്യാപകരും നല്കുന്ന വിവരം. അധ്യാപകരെ അടക്കം കമന്റ് അടിച്ചതിനാണ് നടപടിയെടുത്തതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: