മുംബൈ: ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ടിന്റെ തയാറെടുപ്പുകള്‍ ശരിയെന്ന് ആദ്യ സന്നാഹ മത്സരം തെളിയിച്ചു. എം.എസ്. ധോണി നയിച്ച ഇന്ത്യ എയെ തോല്‍പ്പിച്ചാണ് ഇയാന്‍ മോര്‍ഗന്റെ നേതൃത്വത്തിലുള്ള ടീം തുടങ്ങിയത്. ഇന്ന് രണ്ടാം മത്സരത്തില്‍ അജിങ്ക്യ രഹാനെ നയിക്കുന്ന ടീം ഇംഗ്ലണ്ടിനെ നേരിടുന്നു.
ഏകദിന, ട്വന്റി20 ടീമുകളുടെ ഭാഗമായ രഹാനെ, സുരേഷ് റെയ്ന, ഋഷഭ് പന്ത് എന്നിവരുടെ മികവാണ് മത്സരത്തില്‍ പരീക്ഷിക്കപ്പെടുക. വിക്കറ്റ് കീപ്പറുടെ റോളിലെത്തുന്ന ഇഷാന് കിഷന്റെ പ്രകടനവും ശ്രദ്ധിക്കപ്പെടും. സാം ബില്ലിങ്സിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചത്. ഈ പ്രകടനം രാഹുല്‍ ദ്രാവിഡിനാണ് ബില്ലിങ്സ് സമ്മാനിച്ചത്. ഐപിഎല്ലില്‍ കഴിഞ്ഞ തവണ ദല്ഹിക്കൊപ്പമുണ്ടായിരുന്നു താരം. സ്പിന്നിനെ നേരിടുമ്പോള്‍ പാദചലനത്തിലുള്ള പ്രശ്നങ്ങള്‍ ദ്രാവിഡ് പരിഹരിച്ചുവെന്നും ബില്ലിങ്സ് പറഞ്ഞു. അലക്സ് ഹെയ്ല്‍സ്, ജേസണ്‍ റോയ്, നായകന് ഇയാന്‍ മോര്ഗന്, ജോസ് ബട്ലര്, ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ്, ബെന്‍ സ്റ്റോക്സ് തുടങ്ങിയവരും ടീമിന്റെ കരുത്ത് കൂട്ടുന്നു.
ഇന്ത്യ എ – അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, സുരേഷ് റെയ്ന, ദീപക് ഹൂഡ, ഇഷാന് കിഷന്, ഷെല്‍ഡണ്‍ ജാക്സണ്, വിജയ് ശങ്കര്‍, ഷഹബാജ് നദീം, പര്‍വേസ് റസൂല്‍, വിനയ് കുമാര്‍, പ്രദീപ് സാംഗ്വാന്, അശോക് ദിന്‍ഡ. ഇംഗ്ലണ്ട് – ഇയാന്‍ മോര്ഗന്, മോയിന്‍ അലി, ജോണി ബെയര്‍സ്റ്റൗ, ജേക്ക് ബാള്‍, സാം ബില്ലിങ്സ്, ജോസ് ബട്ലര്, ലിയാം ഡ്വാസണ്, അലക്സ് ഹെയ്ല്‍സ്, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ്, ജേസണ്‍ റോയ്, ബെന്‍ സ്റ്റോക്സ്, ഡേവിഡ് വില്ലി, ക്രിസ് വോക്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: