അഞ്ചല്‍: റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച വൃദ്ധയെ തട്ടിയിട്ടശേഷം മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ വഴിയിലുപേക്ഷിച്ചു കടന്നു. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. റോഡ് മുറിച്ചു കടക്കാനൊരുങ്ങിയ വടമണ്‍ മണലില്‍ പുത്തന്‍വീട്ടില്‍ ദേവകി (70)യെയാണ് അമിതവേഗതയില്‍ രോഗികളൊന്നുമില്ലാതെ സൈറണിട്ട് പാഞ്ഞുവന്ന അഞ്ചല്‍ സെയിന്റ് തോമസ് എന്ന ആംബുലന്‍സ് തട്ടിയിട്ടത്. അഞ്ചല്‍ പനയഞ്ചേരി സ്വദേശി ഉണ്ണി എന്നയാളായിരുന്നു ഡ്രൈവര്‍. ഓടിക്കൂടിയ ട്രാഫിക് പോലീസിനോടും തെറിച്ചുവീണ വൃദ്ധയോടും ഇയാള്‍ തട്ടിക്കയറി. ആളുകള്‍ ബഹളം കൂട്ടിയപ്പോള്‍ ഇയാള്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായി. എന്നാല്‍ ആശുപത്രി റോഡില്‍ ഇറക്കിവിട്ടശേഷവും ഇയാള്‍ വൃദ്ധയോടു അപമര്യാദയായി പെരുമാറി. പോലീസിനോടു ചുണയുണ്ടങ്കില്‍ നടപടിയെടുക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തു. അഞ്ചല്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്ന ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: