തിരുവനന്തപുരം: മോശം പെരുമാറ്റത്തിന്റെ പേരില്‍ ക്രിക്കറ്റ് താരം സഞ്ജു. വി. സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) താക്കീത് ചെയ്തു. തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് സഞ്ജു എഴുതിക്കൊടുത്തതായി കെ.സി.എ ഭാരവാഹികള്‍ പറഞ്ഞു.മത്സരങ്ങള്‍ നടക്കുമ്പോള്‍ സഞ്ജു തങ്ങളുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്നും കെസിഎ അറിയിച്ചു.
അതേസമയം സഞ്ജുവിന്റെ അച്ഛന് സാംസണ് കെസിഎ വിലക്കേര്‍പ്പെടുത്തി. കോച്ച്, പരിശീലകര്‍ എന്നിവരുമായി സഞ്ജുവിന്റെ അച്ഛന് സാംസണ് ഇടപഴകാന്‍ പാടില്ല. കളിസ്ഥലം, പരിശീലന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ അനുവാദില്ലാതെ പ്രവേശിക്കരുതെന്നും കെസിഎ നിര്‍ദ്ദേശിച്ചു.
മുംബയില്‍ ഗോവയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിന്റെ രണ്ടാമിന്നിങ്സില്‍ പൂജ്യത്തിന് പുറത്തായ സഞ്ജു മത്സരശേഷം ഡ്രസ്സിങ് റൂമിലെത്തി ബാറ്റ് തല്ലിപ്പൊട്ടിക്കുകയും ആരോടും പറയാതെ റൂം വിട്ടു പോവുകയും ചെയ്തുവെന്നാണ് ആരോപണം.
രഞ്ജി മത്സരത്തിനിടെ വിവാദമുണ്ടാക്കേണ്ടെന്ന് കരുതി തുടര്‍ന്ന് ഗുവാഹത്തിയില്‍ നടന്ന ആന്ധ്ര പ്രദേശിനെതിരായ മത്സരത്തിലും സഞ്ജുവിനെ കളിപ്പിച്ചെങ്കിലും ആദ്യ ഇന്നിങ്സില്‍ സഞ്ജു പൂജ്യത്തിന് പുറത്തായിരുന്നു. തുടര്‍ന്ന് നാട്ടിലേക്ക് പോകണമെന്ന് സഞ്ജു ആവശ്യപ്പെട്ടതായും എന്നാല്‍ ടൂര്‍ണമെന്റിനിടയില്‍ പെട്ടെന്ന് അങ്ങനെ പിന്മാറാനാവില്ലെന്നും കെസിഎ അറിയിച്ചു. പരിക്കേറ്റതിനാലാണ് നാട്ടിലേക്ക് മടങ്ങണമെന്ന് സഞ്ജു ആവശ്യപ്പെട്ടത്. പക്ഷേ പരിക്ക് സഞ്ജു ടീം മാനേജരെ അറിയിച്ചില്ലെന്നും ടീം മാനേജ്മെന്റ് അറിയിച്ചു. നാട്ടിലേക്ക് പോകാന്‍ അനുവദിക്കാത്തതോടെ സഞ്ജുവിന്റെ അച്ഛന് സാംസണ് കെ.സി.എ പ്രസിഡണ്ടിനെയും സ്റ്റാഫിനെയും വിളിച്ച് ചീത്ത പറയുകയായിരുന്നു. ഇത് വലിയ വിവാദത്തിന് വഴിവെച്ചു.
സംഭവം വിവാദമായതോടെ ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ മുന്‍ കേരള ക്യാപ്റ്റന്‍സ്. രമേശ്, മാച്ച് റഫറി രംഗനാഥന്, കെ.സി.എ. വൈസ് പ്രസിഡന്റ് അഡ്വ. ടി.ആര്. ബാലകൃഷ്ണന്, അഡ്വ. ശ്രീജിത്ത് എന്നിവരടങ്ങിയ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സഞ്ജുവിനെതിരെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: