മൂന്നാര്‍: എക്സൈസ് നടത്തിയ മിന്നല്‍ പരിശോധനിയില് 4 ലിറ്റര്‍ ചാരായവും 230 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി.
പ്രതി ഓടി രക്ഷപ്പെട്ടു. മാങ്കുളം കുഴിക്കനാട്ട് കുന്നേല്‍ ജോണ്‍ മാത്യു (ജോര്‍ളി-40) ആണ് ഓടി രക്ഷപ്പെട്ടത്. പ്രതിക്കെതിരെ മൂന്നാര്‍ എക്സൈസ് കേസെടുത്തു. ഇന്നലെ വൈകിട്ടോടെ നടത്തിയ പരിശോധനയിലാണ് മാങ്കുളം വിരിഞ്ഞപാറയില്‍ വനത്തിനുള്ളില്‍ നിന്നും വാറ്റ് കേന്ദ്രം പിടികൂടി നശിപ്പിച്ചത്. മൂന്നാര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബു എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
വിരിഞ്ഞ പാറയില്‍ നിന്നും റണ്ട് കിലോ മീറ്ററോളം വാഹനത്തില്‍ പോയ ശേഷം ഉള്ളിലേക്ക്
1 കിലോ മാറ്ററോളം നടന്നാണ് സംഘം വാറ്റ് കേന്ദ്രത്തിലെത്തിയത്. ഇതേ സമയം എക്സൈസിനെ കണ്ട ജോര്‍ളി ഓടി രക്ഷപ്പെടുകയായിരുന്നു.
ഇയാള്‍ ചാരായം വാറ്റി വില്‍പ്പന നടത്തുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. പ്രാദേശികമായ സഹായം പ്രതിക്ക് ലഭിച്ചിരുന്നതായും എക്സൈസ് സംഘം സംശയിക്കുന്നുണ്ട്. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കടക്കം ചാരായം വിറ്റിരുന്നതയാണ് വിവരം. എക്സൈസ് ഉദ്യോഗസ്ഥരായ സുനില്‍ ആന്റോ, നെബു സി, ജോളി ജോസഫ്, ജോസ് കെ , ജോസഫ് റ്റി എന്നിവരും കേസ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി സിഐ പറഞ്ഞു.
കഴിഞ്ഞ ദിവസം മൂന്നാര്‍ സൈലന്റ് വാലിയില്‍ നിന്നും എക്സൈസ് സംഘം മദ്യവില്‍പ്പനക്കാരനെ പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: