സ്വാശ്രയകോളേജുകളില്‍ പഠിക്കുന്ന കുട്ടികളുടെ പ്രശ്നങ്ങള്‍ നേരിട്ട് എത്തി ബോധിപ്പിക്കുവാന്‍ മാതാപിതാക്കള്‍ക്ക് പേടിയാണ്. അഥവാ എന്തെങ്കിലും പരാതികള്‍ പറഞ്ഞാല്‍ കുട്ടികളെ തനിയെ വിളിച്ചുവരുത്തി ഭീഷണി മുഴക്കുന്ന മാനേജ്മെന്റുകളെ കാണാന്‍ കഴിയും.
താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രം പഠിച്ചാല്‍ മതി, ഇല്ലെങ്കില്‍ ടിസി വാങ്ങി പുറത്ത് പോകുവാന്‍ ശാസന നല്കുന്ന എത്രയോ സ്കൂളുകള്‍, കോളേജുകള്‍ ഇന്ന് കേരളത്തിലുണ്ട്. അഥവാ അദ്ധ്യയനവര്‍ഷത്തിന്റെ മധ്യേ ഈ രീതിയില്‍ പ്രതികരിച്ചാല്‍ കുട്ടികളുടെ ടിസി വാങ്ങുവാന്‍ മാതാപിതാക്കള്‍ തയ്യാറാകുകയില്ല എന്ന ദുരുദ്ദേശ്യം കൂടി സ്വാശ്രയ മാനേജുമെന്റുകള്‍ക്കുണ്ട് എന്നത് വാസ്തവമാണ്.
പണം വച്ച് വിദ്യാഭ്യാസം കളിക്കുന്ന മാനേജ്മെന്റുകളെ കടിഞ്ഞാണ്‍ ഇട്ട് വരുതിക്കുള്ളിലാക്കുവാന് സര്‍ക്കാറുകള്‍ തയ്യാറാകാത്ത പക്ഷം ജിഷ്ണുമാര്‍ ഇനിയും സമൂഹത്തിലുണ്ടാകും. വിദ്യാഭ്യാസം ആരുടേയും ഔദാര്യമല്ല. ഓരോ രാജ്യത്തിന്റേയും പുരോഗതി കണക്കാക്കാന്‍ വിദ്യാഭ്യാസ മേന്മ അനിവാര്യമാണ്. സര്‍ക്കാര്‍ നിയമങ്ങളെ അട്ടിമറിക്കുന്ന സ്വകാര്യമാനേജ്മെന്റുകളുടെ അംഗീകാരം എടുത്തു കളയണം.
ഡോ. ഗിന്നസ് മാടസ്വാമി, പീരുമേട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: