തിരുവനന്തപുരം: കേരളാ ലോ അക്കാദമി ലോ കോളേജിലെ എബിവിപി യൂണിറ്റ് പ്രക്ഷോഭത്തില്‍. മാനേജ്മെന്റിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നടപടികള്‍ക്കെതിരെയാണ് എബിവിപി പ്രക്ഷോഭം. വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ അവസാനിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ അവശ്യങ്ങള്‍ പരിഗണിച്ച് കോളേജ് തുറന്ന് പ്രവര്‍ത്തിക്കുക, സമരം ചെയ്ത വിദ്യാര്‍ത്ഥികളുടെ ജീവനും വിദ്യാഭ്യാസത്തിനും സുരക്ഷിതത്വം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ഇന്റേണല്‍മാര്‍ക്ക്, അറ്റന്‍ഡന്‍സും ഇയര്‍ ഔട്ടും തുടങ്ങിയ നടപടികളിലൂടെയും ജാതിപ്പേര് വിളിച്ചും വരെ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്താറുണ്ട്. ലേഡീസ് ഹോസ്റ്റല്‍ ഉള്‍പ്പെടെ കോളേജിന്റെ മുക്കിലും മൂലയിലും ക്യാമറകള്‍ സ്ഥാപിച്ച് വിദ്യാര്‍ത്ഥികളുടെ സ്വകാര്യതയില്‍ ഇടപെടുകയും ചെയ്യുന്നു. പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ച് സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിക്കുന്ന പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ ഭയന്ന് കോളേജില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഇന്നലെ മുതല്‍ കോളേജില്‍ രാപ്പകല്‍ സമരം ആരംഭിച്ചു. യൂണിറ്റ് പ്രസിഡന്റ് പുഞ്ചക്കരി അഭിജിത്ത്, സെക്രട്ടറി അജയ് കൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലാണ് നിരാഹാര സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: