ന്യൂദല്‍ഹി: നവംബറില്‍ രാജ്യത്തെ വ്യാവസായിക വളര്‍ച്ചയില്‍ 5.7 ശതമാനത്തിന്റെ വര്‍ദ്ധന. ഒക്ടോബറില്‍ ഇത് 1.8 ശതമാനം കുറഞ്ഞിരുന്നു. ഇതില്‍ നിന്നാണ് കുതിച്ചുകയറ്റം. നോട്ട് അസാധുവാക്കല്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഇടിക്കുമെന്ന പ്രചാരണം പൊളിക്കുന്നതാണ് വ്യവസായിക ഉല്‍പ്പാദനത്തിലെ മുന്നേറ്റം.
നാണയപ്പെരുപ്പം ഡിസംബറില്‍ 3.41 ശതമാനത്തിലേക്ക് കുറഞ്ഞതായും സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നവംബറില്‍ ഇത് 3.63 ശതമാനമായിരുന്നു. പച്ചക്കറി വില കുറഞ്ഞതാണ് നാണയപ്പെരുപ്പം കുറഞ്ഞതിന്റെ പ്രധാനകാരണം.
ഒക്ടോബറില്‍ ഉല്‍പ്പാദനം 4.6 ശതമാനം കുറഞ്ഞിരുന്നു. എന്നാല്‍ നോട്ട് അസാധുവാക്കിയ ശേഷം നവംബറില്‍ ഇത് 5.5 ശതമാനം കൂടുകയാണ് ചെയ്തത്. ഖനന മേഖല 3.9 ശതമാനവും വൈദ്യുതിയുത്പാദനം 8.9 ശതമാനവും വളര്‍ന്നു. പച്ചക്കറി വില കുറഞ്ഞത് എല്ലാ രംഗത്തെയും നാണയപ്പെരുപ്പം കുറയ്ക്കുമെന്ന് ആര്‍ബിഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: