കണ്ണൂര്‍: സംസ്ഥാനത്ത് ഭരണം നിലച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിമാരെ കയറൂരി വിട്ടു. ആഭ്യന്തര വകുപ്പ് കേരളത്തില്‍ നിലവിലില്ല. ഐഎഎസ് ഉദ്യോഗസ്ഥര്‍ തെക്കുവടക്കു നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാവങ്ങളുടെ അന്നം മുട്ടിച്ച സര്‍ക്കാരിനെതിരെ ബിജെപി സമരം സംഘടിപ്പിക്കും. ദാരിദ്ര്യമാണ് ബിജെപിയുടെ മുഖ്യശത്രു. കരുണയുണ്ടായിരുന്നെങ്കില്‍ എഫ്സിഐയില്‍ കെട്ടിക്കിടക്കുന്ന അരി റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുകയായിരുന്നു വേണ്ടത്. അതിന് പകരം നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ റേഷന്‍ കടകള്‍ വഴി അരിവിതരണം നിര്‍ത്തിവെക്കുകയാണ് ചെയ്തത്.
മൂന്ന് മാസത്തേക്കുള്ള മൂന്ന് ലക്ഷത്തി നാല്പത്തിയയ്യായിരം ടണ്‍ അരി ഗോഡൗണുകളിലും പുറത്തുമായി കെട്ടിക്കിടന്നിട്ടും അവ വിതരണം ചെയ്യാനാവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥന വക്താവും ഉത്തര മേഖല ജാഥാ കോഡിനേറ്ററുമായ വി.കെ.സജീവന്, ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: