ശബരിമല: അന്നദാന പ്രഭുവായ സ്വാമി അയ്യപ്പനുളള പമ്പസദ്യയും പമ്പവിളക്കും ഇന്ന് നടക്കും. മകരവിളക്കിനോടനുബന്ധിച്ച് എരുമേലിപേട്ടതുള്ളി കരിമലതാണ്ടി എത്തുന്ന ഭക്തര്‍ പമ്പയിലെത്തി സദ്യയുണ്ട് പമ്പവിളക്ക് കണ്ടശേഷമാണ് മകരജ്യോതിദര്‍ശനത്തിനായി മലചവിട്ടുന്നത്.
രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ഭക്തര്‍ ഇന്നലെ പമ്പാ മണല്പുറത്ത് സദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഗുരുസ്വാമിയുടെ നിര്‍ദ്ദേശപ്രകാരം മുന്‍കൂട്ടി നിശ്ചയിച്ച വിഭവങ്ങള്‍ ഇന്ന് രാവിലെ തയ്യാറാക്കും.ഉച്ചയോടെ അയ്യപ്പഭക്തര്‍ പമ്പാതീരത്ത് ഒന്നിച്ചിരുന്നാണ് സദ്യ കഴിക്കുക. നിലവിളക്കുകൊളുത്തി തൂശനിലയിട്ട് വിഭവങ്ങള്‍ വിളമ്പുന്നതോടെ സദ്യവട്ടങ്ങള്‍ ആരംഭിക്കും. ആദ്യ ഇലയിലെ ഭക്ഷണം അയ്യപ്പസ്വാമിക്ക് നിവേദിച്ചശേഷമാണ് ഭക്തര്‍ സദ്യ ഉണ്ണുക.
പമ്പാസദ്യയില്‍ അയ്യപ്പസ്വാമി പങ്കെടുക്കുമെന്നാണ് വിശ്വാസം. മകരവിളക്കിന് മുന്നോടിയായി ഇന്ന് വൈകീട്ട് പമ്പവിളക്കിനുള്ള ഒരുക്കങ്ങള്‍ നടത്തും. മുളകള്‍കൊണ്ട് ഗോപുരങ്ങള്‍ ഉണ്ടാക്കി അതിന്മേല് മണ്‍ചെരാതുകള്‍ കത്തിച്ചശേഷം ശരണമന്ത്രങ്ങളോടെപമ്പാ നദിയിലേക്ക് ഒഴുക്കിവിടും. ഇതോടെ പമ്പ ദീപപ്രഭയില്‍ ശോഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: