ഇന്‍ഡോര്‍: ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഒന്നാം ഇന്നിങ്ങ്സില്‍ 100 റണ്‍സിന്റെ ലീഡ് വഴങ്ങിയ മുംബൈ രണ്ടാം ഇന്നിങ്ങ്സില്‍ പൊരുതുന്നു. മൂന്നാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ മുംബൈ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 208 എന്ന ശക്തമായ നിലയില്‍. 7 വിക്കറ്റുകള്‍ കയ്യിലിരിക്കെ അവര്‍ക്ക് 108 റണ്‍ ലീഡ്. 45 റണ്‍സുമായി സൂര്യകുമാര്‍ യാദവും 13 റണ്‍സുമായി ആദിത്യ താരയെും ക്രീസില്‍.
നേരത്തെ മുംബൈയുടെ ഒന്നാം ഇന്നിങ്ങ്സ് സ്കോറായ 228 റണ്‍സിനെതിരെ ഗുജറാത്തിന്റെ ആദ്യ ഇന്നിങ്ങ്സ് 328 റണ്‍സിന് അവസാനിച്ചു. 291ന് ആറ് എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിങ്ങ്സ് ആരംഭിച്ച ഗുജറാത്തിന് 37 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ശേഷിച്ച നാല് വിക്കറ്റുകളും നഷ്ടമായി. മുംബൈയ്ക്ക് വേണ്ടി ഷര്‍ദുള്‍ താക്കൂര്‍ നാലും ബല്‍വിന്ദര്‍ സന്ധു, അഭിഷേക് നായര്‍ എന്നിവര്‍ മൂന്നു വീതവും വിക്കറ്റുകള്‍ വീഴ്ത്തി.
തുടര്‍ന്ന് രണ്ടാം ഇന്നിങ്ങ്സ് ആരംഭിച്ച മുംബൈക്ക് മികച്ച തുടക്കം നല്കാന് ഓപ്പണര്‍മാര്‍ക്ക് കഴിഞ്ഞില്ല. സ്കോര്‍ബോര്‍ഡില്‍ 66 റണ്സായപ്പോഴേ ക്കും 16 റണ്‍സെടുത്ത അഖില്‍ ഹെര്‍വാഡ്കറും 44 റണ്‍സെടുത്ത പൃഥ്വി ഷായും കൂടാരം കയറി. പിന്നീട് 82 റണ്‍സെടുത്ത ശ്രേയസ് അയച്ചും സൂര്യകുമാര്‍ യാദവും ചേര്‍ന്നാണ് തകര്‍ച്ചയില്‍ നിന്ന് മുംബൈയെ കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 127 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്കോര്‍ 193-ല്‍ ശ്രേയസ്സ് അയ്യര്‍ മടങ്ങി ഇൗ കൂട്ടുകെട്ട് വഴിപിരിഞ്ഞെങ്കിലും ആദിത്യ താരെയെ കൂട്ടുപിടിച്ച് സൂര്യകുമാര്‍ മൂന്നാം ദിനത്തെ കളി അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: