കുണ്ടറ: തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള പബ്ലിക് ഹെല്‍ത്ത് സെന്ററിന്റെ കോണ്‍ഫറന്‍സ് ഹാള്‍ പരിപാടികള്‍ നടത്താനാകാതെ സ്ഥിതി ചെയ്യുന്നത് ശൂന്യാകാശത്ത്. ഹെല്‍ത്ത് സെന്ററിന്റെ ഒന്നാംനിലയില്‍ പഞ്ചായത്തിന്റെ അധീനതയില്‍ വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന ആശാവര്‍ക്കര്‍മാര്‍ക്കും പകര്‍ച്ചവ്യാധികള്‍ പിടിപെടുമ്പോള്‍ സന്നദ്ധസംഘടനാ വാളണ്ടിയേഴ്സിനും ട്രെയിനിങുകള്ക്കും ബോധവല്ക്കരണക്ലാസ്സുകള് നടത്തുന്നതിനുവേണ്ടിയും ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച കോണ്‍ഫറന്‍സ് ഹാളിലേക്ക് എങ്ങനെ കയറിപറ്റണം എന്നറിയാതെ ഉദ്യോഗസ്ഥര്‍ വട്ടംചുറ്റികൊണ്ടിരിക്കുകയാണ്. പദ്ധതി വിഭാവനം ചെയ്ത സമയത്ത് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രവേശിക്കാന്‍ വേണ്ടിയുള്ള സ്റ്റെയറും കോണ്‍ഫറന്‍സ് ഹാളും രണ്ടായിട്ട് ടെണ്ടര്‍ ചെയ്തതാണ് ഇപ്പോഴത്തെ ദുരവസ്ഥക്ക് കാരണം.
കോണ്‍ഫറന്‍സ് ഹാള്‍ ടെണ്ടര്‍ പിടിച്ച വ്യക്തി ഇതിന്റെ തൂണൂകളും കോണ്‍ക്രീറ്റ് ചെയ്യാനുള്ള പലകകളും സ്ഥാപിച്ച് അതില്‍ കമ്പി പാകി കോണ്‍ക്രീറ്റ് ചെയ്യാതെ സ്ഥലം വിടുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പലക ദ്രവിച്ച് കമ്പികള്‍ മാത്രം താഴേക്ക് തൂങ്ങികിടക്കുന്ന അവസ്ഥയിലാണ്. ഇതിന്റെ നിര്‍മ്മാണത്തിന്റെ തുക മുഴുവന്‍ കൈക്കലാക്കി കോണ്ട്രാക്ടര് സ്ഥലം വിട്ടതാണെന്നും അതല്ല ചെറിയ പണിയായതിനാല്‍ അധികാരികള്‍ക്ക് കമ്മീഷന് കൊടുക്കാന്‍ പറ്റാത്തതിനാല്‍ കോണ്ട്രാക്ടര് പണി പാതിവഴിയില്‍ ഉപേക്ഷിച്ച് പോയതാണെന്നും ആക്ഷേപം നിലനില്ക്കുന്നു.
എന്തായാലും ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരും ആശാവര്‍ക്കര്‍മാരും വോളണ്ടിയേഴ്സും ഇതിനു മുകളില്‍ എങ്ങനെ കയറി പറ്റും എന്ന ചിന്തയിലാണിപ്പോള്‍. പഞ്ചായത്ത് അധികാരികളാവട്ടെ ഏണി വയ്ക്കാതെ ഇതിന് മുകളില്‍ കയറുന്നവര്‍ക്ക് ട്രോഫി നല്‍കാം എന്ന നിലപാടിലുമാണ്. ഇത് കണ്ടുമടുത്ത പൊതുജനം തങ്ങളുടെ ഗതികേട് ഓര്‍ത്ത് തലയ്ക്ക് കൈ കൊടുത്ത് സ്വയം ശപിക്കുകയാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: