തൊടുപുഴ: കുമാരമംഗലം വള്ളിയാനിക്കാട് ഭഗവതി ക്ഷേത്രത്തിലെ കാണിക്കവഞ്ചികളില്‍ നിന്നും പണം അപഹരിച്ച കേസില്‍ സെക്യൂരിറ്റിയെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര ചേന്നാട്ട് കുരിയില്ലത്ത് വീട്ടില്‍ കമല്‍രാജ്(28) ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്.
ഈ മാസം ആറിനാണ് ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടിയില്‍ നിന്നും പണം കവര്‍ന്നത്. ക്ഷേത്രത്തിലെ എടുത്തുമാറ്റാന്‍ കഴിയുന്ന ആറു ഭണ്ഡാരക്കുറ്റികളില് നിന്നായി 20000 രൂപ നഷ്ടപ്പെട്ടെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പരാത
ിപ്പെട്ടത്. എന്നാല്‍ കമല്‍രാജ് 9000രൂപ കവര്‍ന്നതായാണ് തൊടുപുഴ പോലീസിന്റെ കണ്ടെത്തല്‍. ഇതില്‍ 4000 രൂപ തൊടുപുഴയിലെ ഒരു കോഴിക്കടയില്‍ ചില്ലറ മാറുന്നതിനായി നല്‍കിയിരുന്നു. ഈ പണം പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കമല്‍രാജ് കാണിക്കവഞ്ചി താക്കോല്‍ ഇട്ട് തുറന്നശേഷം പണമെടുത്തത്. ഇതിനുശേഷം വീണ്ടും കാണിക്കവഞ്ചി പൂട്ടി. മൂന്നുമാസം മുന്‍പ് കമല്‍രാജിനെ മറ്റൊരു ക്ഷേത്രത്തിലെ സെക്യൂരിറ്റിയായി നിയമിച്ചിരുന്നു. സെക്യൂരിറ്റിയായി ആദ്യം നിയമനം ലഭിച്ചത് വള്ളിയാനിക്കാട്ട് ഭഗവതി ക്ഷേത്രത്തിലായിരുന്നു. ഇതിനിടെയാണ് മാറ്റം ഉണ്ടായത്. വീണ്ടും സ്പെഷ്യല്‍ റിക്വസ്റ്റ് അയച്ചശേഷം പ്രതി വീണ്ടും വള്ളിയാനിക്കാട്ടെത്തി. പ്രതിയുടെ പേരില്‍ മറ്റു കേസുകളൊന്നും നിലവിലില്ല.
പ്രതിയെ ഇന്നലെ രാത്രി അടൂരില്‍ നിന്നാണ് പിടികൂടിയത്. പ്രിന്‍സിപ്പല്‍ എസ്ഐ ജോബിന് ആന്റണി, എസ് ഐമാരായ സാജന്, ടി ആര് രാജന്, ജോണി അഗസ്റ്റിന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണന്, ജിമ്മി, ബിനോയി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: