പാവറട്ടി: സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാന്‍ ശ്രമിച്ചതിന് സിപിഎം പോലീസ് സ്റ്റേഷന് ഉപരോധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പാവറട്ടി മേഖലയിലെ സംഘര്‍ഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി പൊതു സ്ഥലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ചിട്ടുളള കൊടികളും, ഫഌക്സ് ബോര്‍ഡുകളും പോലീസ് എടുത്തുമാറ്റി. ഇതില്‍ തങ്ങളുടെ ബോര്‍ഡുകള്‍ അനുമതിയില്ലാതെയാണ് മാറ്റിയതെന്ന് ആരോപിച്ചായിരുന്നു വെങ്കിടങ്ങ് ലോക്കല്‍ സെക്രട്ടറി ടി.ഐ.സുരേഷ്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ആഷിക് വലിയകത്ത്, സിപിഎം ലോക്കല്‍ സെക്രട്ടറി കെ.എസ്.ശിവദാസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിലെത്തി സംഘര്‍ഷമുണ്ടാക്കുകയും, ഭീഷണി മുഴക്കുകയും ചെയ്തത്. തുടര്‍ന്ന് സ്റ്റേഷന് ഉപരോധിച്ചു.
സിപിഎമ്മിന്റെ ഉന്നതരുടെ നിര്‍ദ്ദേശാനുസരണം ഗുരുവായൂര്‍ എസിപിയായ പി.എ.ശിവദാസനുമായ ചര്‍ച്ചയില്‍ പോലീസ് എടുത്തുമാറ്റിയ ബോര്‍ഡുകള്‍ പോലീസ് തന്നെ പുനസ്ഥാപിക്കാമെന്ന് ഉറപ്പ് നല്‍കുകയാണ് ഉണ്ടായത്. പോലീസ് അല്ല കേരളം ഭരിക്കുന്നത് സിപിഎമ്മാണ് എല്ലാം നിയന്ത്രിക്കുന്നതെന്ന് ഓര്‍ക്കുന്നത് നല്ലതായിരുക്കുമെന്ന് ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിച്ച സിപിഎം ഏരിയ സെക്രട്ടറി പറഞ്ഞു. എന്നാല്‍ മണിക്കൂറുകളോളം സ്റ്റേഷന് ഉപരോധിക്കുകയും ഉദ്യാഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സിപിഎം പ്രവര്ത്തകര്ക്കെരിതെ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: