റോം: ടോറിനോയെ കീഴടക്കി എസി മിലാന് ഇറ്റാലിയന്‍ കപ്പ് ഫുട്ബോളിന്റെ ക്വാര്‍ട്ടറില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മിലാന് ജയം. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു മിലാന്റെ രണ്ട് ഗോളുകളും.
27-ാം മിനിറ്റില്‍ ആന്ദ്രെ ബെലോട്ടിയിലൂടെ ടോറിനോ മുന്നിലെത്തി. ഈ ഗോളിന് അവര്‍ ആദ്യ പകുതിയില്‍ മുന്നിട്ടുനില്‍ക്കുകയും ചെയ്തു. ഒടുവില്‍ 61-ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു മിലാന് സമനില പിടിക്കാന്‍. ജുരാജ് കുക്കയാണ് ലക്ഷ്യം കണ്ടത്. മൂന്നു മിനിറ്റിനുശേഷം ബൊണാവെഞ്ച്യുറയും ലക്ഷ്യം കണ്ടതോടെ മിലാന് വിജയവും ക്വാര്‍ട്ടര്‍ ബര്‍ത്തും. 25ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ യുവന്റസാണ് മിലാന്റെ എതിരാളികള്‍.
ആറടിച്ച് സ്വീഡന്
അബുദാബി: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ സ്വീഡന് തകര്‍പ്പന്‍ ജയം. മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് അവര്‍ സ്ലൊവാക്യയെ തകര്‍ത്തു.
19-ാം മിനിറ്റില്‍ അലക്സാന്‍ഡര്‍ ഇസാക്കിലൂടെ സ്വീഡന് ഗോള്‍മഴക്ക് തുടക്കമിട്ടു. ആദ്യപകുതിയില്‍ ഈ ഒരു ഗോള്‍ മാത്രമാണ് പിറന്നത്. പിന്നീട് 51-ാം മിനിറ്റില്‍ മൊബെര്‍ഗ് കാരിസ്സണും 59, 79 മിനിറ്റുകളില്‍ സെബാസ്റ്റിയന് ആന്‍ഡേഴ്സണും 89-ാം മിനിറ്റില്‍ പെര് ഫ്രിക്കും പരിക്കുസമയത്ത് സമന് ഗോഡൊസും സ്വീഡിഷ് പടക്കായി ലക്ഷ്യം കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: