കോട്ടയം: കാര്‍ഷികാവശ്യത്തിനും ഭവനനിര്‍മ്മാണത്തിനും വായ്പയെടുത്ത് തിരിച്ചടയ്ക്കാനാവാതെ ജപ്തി നടപടികള്‍ നേരിടുന്ന സഭാംഗങ്ങള്‍ക്ക് ഓര്‍ത്തഡോക്സ് സഭ ധനസഹായം വിതരണം ചെയ്തു. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയമെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. 352 പേര്‍ക്ക് ധനസഹായം നല്കിയ സഭയുടെ നടപടി അഭിനന്ദനീയവും അനുകരണീയവുമാണെന്ന് വലിയ മെത്രാപ്പോലീത്ത പറഞ്ഞു. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, വൈദികട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, അത്മായ ട്രസ്റ്റി എം.ജി. ജോര്‍ജ് മുത്തൂറ്റ്, സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് , രവി ഡി. സി, മാനേജിംഗ് കമ്മിറ്റിയംഗം എ.കെ.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: