കരുനാഗപ്പള്ളി: ക്ലാപ്പന പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്ഥാപിച്ചിരുന ഫോട്ടോഗാലറി നശിപ്പിക്കുകയും ഭിത്തികളില്‍ അശ്ലീലം എഴുതിയതുമായ കേസ് ശക്തമായ രാഷ്ട്രീയ സമ്മര്‍ദത്താല്‍ ഒതുക്കി തീര്‍ത്തതായി പരാതി ഉയരുന്നു.
സ്കൂളില്‍ സ്ഥാപിച്ചിരിക്കുന്ന ആര്‍ട്ട് ഗാലറി ഏറെ പ്രസിദ്ധമാണ്. ലോകത്തിലെ നൂറുകണക്കിന് പ്രതിഭകളുടെ ഫോട്ടോകളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുളളത്. ഇതില്‍ ചിലത് നശിപ്പിക്കപ്പെടുകയും ചിലത് മൂത്രപ്പുരയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുമാണ് കണ്ടെത്തിയത്. മാത്രമല്ല ചുവരുകളില്‍ അശ്ലീലങ്ങള്‍ എഴുതിവയ്ക്കുകയും ചെയ്തു. മാനേജ്മെന്റ് നല്കിയ പരാതിയില്‍ ഓച്ചിറ പോലീസ് ചിലരെ കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്. വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്താല്‍ കൂടുതല്‍ പേര് കുടുങ്ങും എന്നു ബോധ്യപ്പെട്ട രാഷ്ട്രീയപാര്‍ട്ടി മാനേജ്മെന്റിനേയും പോലീസിനേയും ഭീഷണിപ്പെടുത്തി കേസെടുക്കാതെ വീട്ടുകാരെ വിളിച്ചുവരുത്തി ഉപദേശം നല്കി വിട്ടയക്കുകയായിരുന്നു എന്നാണ് ആരോപണം. സ്കൂളിന്റെയും പരിസര പ്രദേശങ്ങളിലും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏറിവരികയാണ്. ഇതിനെതിരെ നിരവധി പരാതികള്‍ പോലീസില്‍ നല്‍കിയെങ്കിലും ശക്തമായ നടപടികള്‍ എടുക്കുന്നില്ല എന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: