മുക്കം: കെഎംസിടി ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ മുഴുവന്‍ സ്വാശയ കോളേജുകളിലും വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുക, സ്വാശ്രയ കോളേജുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എബിവിപി ,എസ്എഫ്ഐ ,എംഎസ്എഫ്, തുടങ്ങിയ സംഘടനകള്‍ സംയുക്തമായാണ് കളന്‍ തോട് കെഎംസിടി പോളിടെക്നിക്കില്കൂട്ടായ്മ സംഘടിപ്പിച്ചത്.
ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ പ്രതിഷേധം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം കെഎംസിടി പോളിടെക്നിക്കില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് അമിതമായി പിഴ ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. പിഴ ഈടാക്കുന്നതായുള്ള പരാതിയുമായി വിദ്യാര്‍ത്ഥികള്‍ തന്നെ രംഗത്ത് വരികയായിരുന്നു. ഇതോടെ എസ് എഫ് ഐ നേതൃത്വത്തില്‍ പോളിയിലേക്ക് മാര്‍ച്ച് നടത്തി.
വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കോളേജുകളില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചതാണ് ജിഷ്ണുവിനെ പോലുള്ള നിരവധി പേര്‍ക്ക് ഇത്തരം അനുഭവം ഉണ്ടാവാന്‍ കാരണമെന്ന് സംഗമം ഉത്ഘാടനം ചെയ്ത എസ്എഫ്ഐ സംസ്ഥാന കമ്മറ്റി അംഗം ലിന്റോ ജോസ് പറഞ്ഞു.
എംഎസ്എഫ് നേതാവ് ഷാക്കിര്‍ പാറയില്‍ അധ്യക്ഷത വഹിച്ചു. അരുണ്‍ ഒഴലോട്ട്, ഷമീര്‍ പാഴൂര്‍, വൈശാഖ് കൂടരഞ്ഞി ,റാഷിദ് പുള്ളന്നൂര്‍, എം.പി. റഫീഖ്, അഫ്സല് കളന്‍ തോട്, ഷിജിന്കപ്പാല തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: