തുറവൂര്‍: തുറവൂറിലും സമീപ പ്രദേശങ്ങളിലും കുട്ടികളുടെ മോഷണം വര്‍ദ്ധിക്കുന്നു. ഇന്നലെ രാവിലെ 11ന് തുറവൂര്‍ ബസ് സ്റ്റോപ്പിന് കിഴക്ക് ഭാഗത്തുള്ള ചെരിപ്പുകടയിലെ കാഷ്കൗണ്ടറില്‍ നിന്നും അറൂനൂറ് രൂപ മോഷ്ടിക്കാന്‍ ശ്രമം നടത്തി.
ഇവിടത്തെ സെയില്‍ ഗേള്‍ അടുത്ത കടയില്‍ നോട്ട് മാറുവാന്‍ പോയപ്പോഴാണ് കുട്ടികള്‍ ചെരിപ്പ് കടയില്‍ കയറി കാഷ് കൗണ്ടറില്‍ നിന്നും പണം മോഷ്ടിച്ച് കൈയില്‍ പിടിച്ചത്. ഇതു കണ്ടു വന്ന സെയില്‍സ് ഗേള്‍ രണ്ട് കുട്ടികളെയും പിടികൂടി മോഷ്ടിച്ച പണം കൈക്കലാക്കി.
വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ ഇവരെ പോലിസില്‍ ഏല്പിക്കാന് ശ്രമിച്ചപ്പോള്‍ കുട്ടികള്‍ നിലവിളിച്ച് കൊണ്ട് മാപ്പ് പറഞ്ഞു പ്രശ്നം പരിഹരിച്ചു. 14 വയസ്സുള്ള വിദ്യാര്‍ത്ഥികളായ രണ്ടു പേരും ചേര്‍ത്തല ആഞ്ഞിലി പാലത്തിന് സമീപത്ത് താമസിക്കുന്നവരാണെന്ന് വ്യക്തമാക്കി. സിനിമാകാണുന്നതിനു വേണ്ടിയാണ് മോഷ്ടിക്കാന്‍ ശ്രമിച്ചതെന്ന് ഇവര്‍ നാട്ടുകാരോട് പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ ഭാവിയെ കരുതി നാട്ടുകാര്‍ ഇവരെ പോലിസില്‍ ഏല്പിക്കാതെ മാപ്പ് പറയിപ്പിച്ച് വിട്ടയച്ചു. കഴിഞ്ഞ ആഴ്ചയില്‍ തുറവൂര്‍ കവലയ്ക്ക് കിഴക്ക് ഭാഗത്തുള്ള ഡ്രിംബേക്കറിയില് നിന്നും പകല്‍ സമയത്ത് എണ്ണായിരം രൂപമോഷണം പോയിരുന്നു. കുത്തിയതോട് പോലിസില്‍ പരാതി നല്‍കിയിട്ട് മോഷ്ടാക്കളെ പിടികൂടാന്‍ കഴിഞ്ഞില്ല. പോലിസിന്റെ പ്രവര്‍ത്തനം നിര്‍ജ്ജീവമാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: