ആലപ്പുഴ: നാല്പതു വര്‍ഷമായി സ്ഥിരതാമസമുള്ള ഭൂമിക്ക് പട്ടയമുണ്ടായിട്ടും വില്ലേജ് അധികൃതര്‍ കരം വാങ്ങുന്നില്ലെന്ന് പരാതി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ ഇരുപതോളം കുടുംബങ്ങളെയാണ് വില്ലേജ് അധികൃതര്‍ ദുരിതത്തിലാക്കിയത്. കരമടയ്ക്കാന്‍ എത്തുമ്പോള്‍ ഇല്ലാത്ത നിയമപ്രശ്നങ്ങള്‍ ഉന്നയിച്ചാണ് ഇവര്‍ കരം വാങ്ങാതിരിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ കരമടച്ച രസീത് ആവശ്യപ്പെടുമ്പോള്‍ ഇവര്‍ നിസ്സഹായരായി നില്‍ക്കേണ്ട അവസ്ഥയാണ്.
പരാതികളുമായി കുടുംബങ്ങള്‍ മുട്ടാത്ത വാതിലുകളില്ല. യാതൊരു നിയമപ്രശ്നവുമില്ലാത്ത ഈ വിഷയത്തില്‍ വില്ലേജ് അധികൃതര്‍ ഇവരോട് അനീതിയാണ് കാട്ടുന്നതെന്ന് പരക്കെ ആക്ഷേപമുയര്‍ന്നു. തൊട്ടടുത്ത വില്ലേജില്‍ ഭൂരിപക്ഷം ആളുകളും കരമൊടുക്കുമ്പോള് തങ്ങളോട് വിവേചനം കാട്ടുകയാണെന്നും കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.
കഴിഞ്ഞദിവസം ബിജെപി നടത്തിയ പ്രചാരണ ജാഥ യ്ക്ക് സമാപനം കുറിച്ച് ആലപ്പുഴയില്‍ നടന്ന സമ്മേളനത്തില്‍ തങ്ങളുടെ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ജാഥാക്യാപ്റ്റനും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ശോഭാസുരേന്ദ്രന് ഈ കുടുംബങ്ങള്‍ നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: