തൊടുപുഴ: കലോത്സവത്തിന് തിരിതെളിയും മുമ്പേ കലവറ സജീവമായിരുന്നു. സംസ്ഥാനത്തെ പ്രധാന പാചകക്കാരനായ അക്ഷയ രാജനും സംഘവുമാണ് കലോത്സവത്തിലെത്തുന്നവര്ക്ക് വിഭവ സമൃദ്ധമായ ആഹാരമൊരുക്കി രംഗത്തുള്ളത്. മൂവായിരത്തോളം പ്രതിഭകളാണ് മത്സരത്തില്‍ എത്തിയിട്ടുള്ളതെങ്കിലും അധ്യാപകരും അനധ്യാപകരും കലാമേളയുടെ സംഘാടകരും ഒക്കെയായി അംഗസംഖ്യ നാലായിരത്തോളം വരും.
മൂന്ന് നേരം വിഭവ സമൃദ്ധമായ ആഹാരമാണ് മൂവാറ്റുപുഴ-തൊടുപുഴ റോഡിലുള്ള ഷെറോണ് കണ്വെന്ഷന് സെന്ററില്‍ വിതരണം ചെയ്യുന്നത്. മൂന്ന് നേരവുമായി പതിനാറായിരത്തോളം പേര്‍ക്കാണ് ആഹാരം നല്‍കുന്നത്. ഇടവേളകളിലെ ചായയും പലഹാരവും ഇതിന് പുറമെയാണ്.
ഒരു വ്യാഴവട്ടമായി ഒളമറ്റം രാജന് പാചകരംഗത്തുണ്ട്. പാചകത്തിനായി മുപ്പതുപേരാണ് രംഗത്തുള്ളത്. ജില്ലാ കലോത്സവങ്ങള്‍ക്ക് പുറമെ തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനും മറ്റ് വിശേഷ ദിവസങ്ങളിലും അക്ഷയ രാജന്റെ സദ്യവട്ടമാണ് ഒരുങ്ങാറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: