ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പിനുള്ള അനുവാദം തേടി ദേവിയുടെ പ്രതിനിധികള്‍ പടാകുളം തറവാട്ടിലെത്തി. പുരാതന കാലം മുതല്‍ കണിച്ചുകുളങ്ങരയിലെ നായര്‍ തറവാടായ പാടാകുളം കുടുംബത്തിലെ കാരണവരുടെ അനുവാദം തേടിയശേഷമാണ് ഉത്സവ ചടങ്ങുകള്‍ ആരംഭിക്കുന്നത്.
ക്ഷേത്രം നില്ക്കുന്ന സ്ഥലം ഈ തറവാട്ടില്‍ നിന്നും തായ് വഴിയായി ലഭിച്ചതാണെന്നാണ് ചരിത്രം. ദേവിയുടെ പ്രതിനിധിയായി ക്ഷേത്രം മേല്‍ശാന്തി പട്ടും വളയും ചിലങ്കയും ധരിച്ച് വാളും കൈയ്യിലേന്തി ഓലക്കുടയും ചൂടി തകിലുള്പ്പെടെയുള്ള വാദ്യമേളങ്ങളുടെ അകമ്പടിയോടെ വെളിച്ചപ്പാടിനോടും ക്ഷേത്രം ഭാരവാഹികളോടുമൊപ്പമാണ് അനുവാദം തേടാന്‍ പോകുന്നത്.
ക്ഷേത്രം മേല്‍ശാന്തി സുരേഷ് ശാന്തി, ഖജാന്‍ജി കെ.കെ. മഹേശന്, സ്കൂള്‍ മാനേജര്‍ ഡി. രാധാകൃഷ്ണന്, കമ്മിറ്റി അംഗങ്ങളായ കെ.വി. കമലാസനന്, പി.എസ്. ഉഷാര്‍, സി.എസ്. സ്വാമിനാഥന്, പി.ജി പവിത്രന്, പി.സി. വാവക്കുഞ്ഞ്, ജയപ്രകാശപണിക്കര്, സ്കൂള്‍ കമ്മിറ്റി അംഗങ്ങളായ ടി. ശിവാനന്ദന്, കെ.വി. വിജയന്, പി. പ്രകാശന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: