മൊസൂള്‍: രണ്ട് വര്‍ഷത്തോളമായി ഐഎസ് ഭീകരരുടെ നിയന്ത്രണത്തിലായിരുന്ന മൊസൂള്‍ യൂണിവേഴ്സിറ്റി ക്യാംപസിന്റെ നിയന്ത്രണം ഇറാഖ് സേന തിരിച്ചുപിടിച്ചു. കുര്‍ദിഷ് പടയാളികളും ഷിയാ സായുധ സംഘങ്ങളും ഉള്‍പ്പെടുന്ന യുഎസ് പിന്തുണയുള്ള ഇറാഖ് സൈന്യത്തിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്.
ഐ.എസിനുനേരേയുള്ള പോരാട്ടത്തില്‍ തന്ത്രപരമായ നേട്ടമാണ് സൈന്യം കൈവരിച്ചിരിക്കുന്നത്. ശക്തമായ പ്രതിരോധമാണ് ഐ.എസിന്റെ പക്ഷത്തുനിന്നുണ്ടായതെന്ന് ഇറാഖ് പ്രത്യേക സേനാവൃത്തങ്ങള്‍ പറഞ്ഞു. ടൈഗ്രിസ് നദിക്കു കുറുകെയുള്ള മറ്റൊരു പാലം വഴിയാണ് സര്‍വകലാശാലയിലേക്ക് സൈന്യം കടന്നത്. 30 തോളം ഐഎസ് ഭീകരരെ സൈന്യം വധിച്ചതായാണ് റിപ്പോര്‍ട്ട്.
മൊസുളിന്റെ കിഴക്കന്‍ മേഖലയിലുള്ള സര്‍വകലാശാലയുടെ മുഴുവന്പ്രദേശങ്ങളിലും സൈന്യം നിലയുറപ്പിച്ചു കഴിഞ്ഞു. മൊസൂള്‍ സര്‍വകലാശാലാ ഭീകരര്‍ ഒളിത്താവളമാക്കി ഉപയോഗിക്കുകയായിരുന്നു. കോളേജിന്റെ പരീക്ഷണശാലകള്‍ ഇവര്‍ രാസായുധ നിര്മ്മാണത്തിനായിട്ട് ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 2014ല്‍ മൊസൂള്‍ നഗരം പിടിച്ചടക്കിയതു മുതല്‍ യൂണിവേഴ്സിറ്റി ഐഎസിന്റെ അധീനതയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: