റിയാദ്: സിനിമയും സംഗീതവും ഒന്നും വേണ്ട, അവ അശ്ളീലമാണ്, അധാര്‍മ്മികമാണ്, നിരീശ്വരവാദമാണ്, അവ നമ്മുടെ സംസ്ക്കാരം നശിപ്പിക്കാന്‍ ഇറക്കുമതി ചെയ്ത സിനിമകളുടെ ഭാഗമാണ്.
സൗദിയിലെ വലിയ മുഫ്തി അബ്ദുള്‍ അസീസ് അല്‍ ഷെയ്ഖിന്റെ മുന്നറിയിപ്പാണിത്. സംഗീത മേളകളില്‍ പാടുന്നത് നല്ലകാര്യമല്ല. സംഗീത പരിപാടികളും സിനിമകളും പുരുഷന്മാരും സ്ത്രീകളും തമ്മില്‍ ഇടകലരാന്‍ അവസരം നല്‍കും.ഇത് ധാര്‍മ്മികത നശിപ്പിക്കും. ഒരു അഭിമുഖത്തില്‍ മുഫ്തി പറഞ്ഞു.
സൗദിയിലെ പരമോന്നതനായ മൗലവിയാണ് അബ്ദുള്‍ അസീസ് അല്‍ ഷെയ്ഖ്. സിനിമാ തീയേറ്ററുകള്‍ തുറക്കാനും സംഗീത നിശകള്‍ അനുവദിക്കാനുമുള്ള സൗദി അധികൃതരുടെ പദ്ധതിയെപ്പറ്റി പ്രതികരിക്കുകയായിരുന്നു മുഫ്തി. ആദ്യമൊക്കെ സ്ത്രീകള്‍ക്ക് പ്രത്യേക ഭാഗം തിരിച്ചുവയ്ക്കും.
പിന്നെ പിന്നെ ആണും പെണ്ണുമൊക്കെ ഒരു സ്ഥലത്തെത്തും. ഇത് മൂല്യം നശിപ്പിക്കും, ധര്‍മ്മം തകര്‍ക്കും.അതിനാല്‍ ദുര്‍നടപടികള്‍ക്ക് വാതില്‍ തുറന്നു നല്‍കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: