കോട്ടയം: പിണറായി ഭരണത്തില്‍ ദളിത് വിഭാഗങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി ആരോപിച്ചു. ഇരകള്‍ക്ക് നീതി ലഭിക്കുന്നതിന് പകരം അവര്‍ക്ക് പീഡനമാണ് അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. നാട്ടകം പോളി, എംജിയു സംഭവം ഇതോടൊപ്പം മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തകൂടി വന്നിരിക്കുന്നു. ഗാന്ധിയന്‍ സ്റ്റഡീസിലെ അദ്ധ്യാപികയെ ജാതിപരമായും വംശീയപരമായും മറ്റൊരു അദ്ധ്യാപകന് പീഡിപ്പിക്കുന്നു. ഇതിനെതിരെ വിസിക്ക് പരാതി നല്കിയപ്പോള് വി.സി.സിന്‍ഡിക്കേറ്റിനെ ചുമതലപ്പെടുത്തി. ഇത് അന്വേഷിച്ചപ്പോള്‍ അദ്ധ്യാപിക പരാതി എന്തിനുകൊടുത്തു എന്ന നിലപാടിലാണ് സര്‍വ്വകലാശാല. അതുപോലെ ഈ വിഷയം പോലീസിന് കൈമാറിയിട്ട് നാല് ദിവസം കഴിഞ്ഞു. ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഇത് സാക്ഷരകേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്ന് എന്‍.ഹരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: