കോഴിക്കോട്: കേരളത്തിലെ കാമ്പസുകളില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ ഉന്നതതല കമ്മിറ്റിയെ നിയോഗിക്കണമെന്ന് റിച്ചാര്‍ഡ് ഹേ എംപി ആവശ്യപ്പെട്ടു. എബിവിപി സംസ്ഥാന വിദ്യാത്ഥിനി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാക്ഷര കേരളത്തില്‍ 50 ശതമാനം പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നുവെന്നാണ് കണക്കുകള്‍. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് കാമ്പസില്‍ നടക്കുന്നത്. ഭരണഘടന ഉറപ്പു നല്കുന്ന തുല്യാവകാശം കാമ്പസുകളില്‍ സംരക്ഷിക്കപ്പെടണം.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ അഴിമതി മുക്തമാക്കാനും സമാന്തര സമ്പദ്വ്യവസ്ഥ ഇല്ലാതാക്കാനും, കറന്‍സി നിരോധനം അനിവാര്യമായിരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കാര്‍ന്നുതിന്നുന്ന കള്ളപ്പണലോബിയെ തകര്‍ക്കണമെന്ന് മുമ്പ് ആവശ്യപ്പെട്ടത് സിപിഎം രാജ്യസഭാംഗമായിരുന്ന ജ്യോതിര്‍മയി ബസുവായിരുന്നു. കറന്‍സി നിരോധനം സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കാനുള്ള നടപടിയാണ്.
മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തില്‍ നടന്ന സമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ സെക്രട്ടറി അംബികാരമേശ് അധ്യക്ഷത വഹിച്ചു. എബിവിപി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് മുഖ്യപ്രഭാഷണം നടത്തി. എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്റ്റിനി ജോണ്‍, ഭവ്യ ലക്ഷ്മി എന്നിവര്‍ സംസാരിച്ചു. പി.കെ.പി.വി. പണിക്കര്‍, എ .പി. സത്യനാഥ്, ഗോപിനാഥ്, യസ്മിത എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: