റിയാദ്: സൗദി അറേബ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതായുള്ള വാര്‍ത്തകള്‍ ശരിയല്ലെന്ന് പാസ്പോര്‍ട്ട് വിഭാഗത്തെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സൗദിയില്‍ അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിട്ടുപോകാനുള്ള അവസരം ഒരുക്കിയതായും ജനുവരി 15 മുതല്‍ ഏപ്രില്‍ 12 വരെയാണ് പൊതുമാപ്പ് കാലാവധിയെന്നും അല്‍ വത്വന്‍ പത്രം റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മാധ്യങ്ങള്‍ ശനിയാഴ്ച വാര്‍ത്ത പുറത്തുവിട്ടത്.
വിസാ കാലാവധി കഴിഞ്ഞിട്ടും തങ്ങുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും പൊതുമാപ്പ് ബാധകമായിരിക്കുമെന്നും ലേബര്‍ ഓഫീസില്‍ ടിക്കറ്റ് ഉള്‍പ്പെടെയുള്ള യാത്രാരേഖകള്‍ ഹാജരാക്കണമെന്നും ഏപ്രില്‍ 12നുശേഷം അനധികൃത താമസക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഭരണകൂടം വ്യക്തമാക്കിയതായി റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
എന്നാല്‍ സംഭവം നിഷേധിച്ച് മാധ്യമങ്ങളുടെ പുതിയ റിപോര്‍ട്ട് പുറത്ത് വന്നതോടെ ഇക്കാര്യത്തില്‍ അവ്യക്തത വന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: