അങ്ങനെ പിളര്‍പ്പും മറുസംഘടനയും കീഴടങ്ങലുമൊക്കയായി സിനിമാപ്രതിസന്ധി അയഞ്ഞു. ഇതൊക്കെ സിനിമാക്കാര്‍ക്കൊപ്പം പൊതുജനം പ്രതീക്ഷിച്ചതാണ്. അല്ലെങ്കിലും പണം നഷ്ടപ്പെടുത്തി ഒരാളുടെ ഏകാധിപത്യം നിലനിര്‍ത്താന്‍ ആരെങ്കിലും ത്യാഗം ചെയ്യുമോ. എന്തായാലും തിയറ്റര്‍ ഉടമകളുടെ ആളായി വിലസിയ ലിബര്‍ട്ടി ബഷീറിന് ഇതൊന്നും അറിയാത്തതൊന്നുമല്ല.
ഏകാധിപത്യവും അഹങ്കാരവും കൂടിയാകുമ്പോള്‍ കണ്ണുകാണാനാവില്ല. ഇതേ ബഷീറിനും പറ്റിയുള്ളൂ. ചുരുക്കിപ്പറഞ്ഞാല്‍ ക്ലൈമാക്സില്‍ പറഞ്ഞാല്‍ ബഷീര്‍ ഒറ്റപ്പെട്ടു. ഇനി കാര്യങ്ങള്‍ നടക്കണമെങ്കില്‍ ബഷീര്‍ മറ്റുള്ളവരുടെ കാലുപിടിക്കണം.
സിനിമയുടെ വിവിധ മേഖലയിലുള്ള വ്യക്തിയായതുകൊണ്ട് ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന വന്നത് അതിനെ കൂടുതല്‍ സജീവമാക്കാനേ ഉപകരിക്കൂ. അതല്ല മറ്റൊരു ലിബര്‍ട്ടി ബഷീറായി മാറിയെണന്നു വാന്നാല്‍ ഒരു പക്ഷേ ഇനി ഈ രംഗം നേരിടുത് ഗുരുതരമായ പ്രശ്നമായിരിക്കും.
സിനിമയില്‍ എല്ലാവരും എല്ലാവരേക്കാളും മേലെയാണെന്നുള്ള ധാര്ഷ്ട്യത്തില് നിന്നുമാണ് കൂടുതലായും ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാകുത്. വലിപ്പം ചെറുപ്പം നിശ്ചയിക്കാനുള്ള പോരുമാത്രമായിട്ടേ സിനിമാ പ്രതിസന്ധി പൊതു ജനത്തിനു തോന്നിയിട്ടുള്ളു. അതുകൊണ്ടു തന്നെ ജനത്തിനു സിനിമാ പ്രതിസന്ധിയിലോ സമരത്തിലോ ഒന്നും താല്‍പ്പര്യമില്ല.
തിയറ്ററില്‍പ്പോയി സിനിമ കാണണമെന്നോ മലയാള സിനിമതന്നെ കാണണമെന്നോ ഒരു നിര്‍ബന്ധവും ജനത്തിനില്ല. സിനിമാക്കാര്ക്കുമാത്രമേ നിലനില്‍പ്പിനു വേണ്ടി അത്തരം ആവശ്യങ്ങളുള്ളൂ. പ്രേക്ഷകനെ സിനിമാതീയറ്ററിലേക്കു ക്ഷണിച്ചുകൊണ്ടു വരേണ്ടത് ഇന്നു സിനിമാക്കാരുടെ മാത്രം അത്യാവശ്യമാണ്. ഇനിയും സിനിമയുടെ ഗ്ലാമറിന്റെ അഹങ്കാരത്തില്‍ തീര്ക്കു ഇത്തരം പ്രതിസന്ധികള്‍ കാര്യങ്ങള്‍ കൂടുതല്‍ അപകടത്തിലേക്കു നയിക്കാനേ ഉപകരിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: