ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് വിരുദ്ധമായി ആലപ്പുഴ ജില്ലയിലെ സ്കൂളുകളില്‍ നടക്കുന്ന സ്റ്റാമ്പ് വില്‍പ്പന നിര്‍ത്തിവയ്ക്കണമെന്ന് എകെഎസ്ടിയു ജില്ലാ പ്രസിഡന്റ് വി ആര് രജിതയും സെക്രട്ടറി കെ.സി. സ്നേഹശ്രീയും ആവശ്യപ്പെട്ടു.
ആലപ്പുഴ ഡിഇ ഒ ഓഫീസില്‍ നിന്നുമാണ് വിവിധ സ്കൂളുകളിലെ എച്ച് എമ്മുമാര്‍ക്ക് ആയിരക്കണക്കിന് രൂപയുടെ സ്റ്റാമ്പുകള്‍ വിതരണത്തിനായി നല്‍കിയിരിക്കുന്നത്. സ്കൂള്‍ കുട്ടികളുടെ കയ്യില്‍ നിന്നും പിരിവുകള്‍ പാടില്ലായെന്ന സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണിത്.
എട്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികളില്‍ നിന്നും പണം പിരിക്കരുതെന്ന് ബാലാവകാശ കമ്മിഷനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചാണ് ഓരോ സ്കൂളുകളിലും സ്റ്റാമ്പ് വിതരണം ചെയ്തിരിക്കുന്നത്. 2015 ലെ ശിശുദിന സ്റ്റാമ്പാണ് വിതരണം ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷവും മിക്ക സ്കൂളുകളും ഇതേ കാര്യത്തിനായി ഫണ്ട് അടച്ചിട്ടുള്ളതുമാണ്. ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷത്തെ സ്റ്റാമ്പ് വിറ്റ് പണം ഉണ്ടാക്കാനാണ് ഡി ഇ ഒ ശ്രമിക്കുന്നത്. 10 രൂപയാണ് ഒരു സ്റ്റാമ്പിനായി ഈടാക്കുന്നത്. ഓരോ സ്കൂളുകളില്‍ നിന്നും ഈ ഇനത്തില്‍ ആയിരക്കണക്കിന് രൂപയാണ് വാങ്ങുന്നത്.
അദ്ധ്യാപക സംഘടനകളോട് ഇക്കാര്യം ആലോചിക്കാന്‍ പോലും ഡിഇഒ തയ്യാറായില്ലായെന്ന് എകെഎസ്ടി യു നേതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: