തുറവൂര്‍: സര്‍വീസില്‍ നിന്ന് വിരമിച്ച് പതിറ്റാണ്ടുകള്‍ പന്നിട്ടിട്ടും ആനുകുല്യങ്ങള്‍ ലഭിക്കാതെ ക്ഷീര സംഘങ്ങളിലെ മുന്‍ ജീവനക്കാര്‍ 1980-85 കാലയിളവില്‍ ക്ഷീരസംഘങ്ങളില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്തിരുന്ന ജീവനക്കാര്‍ക്കാണ് പെന്‍ഷനടക്കമുള്ള ആനുകുല്യങ്ങള്‍ നിഷേധിക്കപ്പെട്ടതായി പരാതി ഉയരുന്നത്.
ക്ഷീരസംഘങ്ങളില്‍ മില്‍ക്ക് കളക്ടര്‍, സെക്രട്ടറി, സെയില്സ്മാന് എന്നീ വിഭാഗങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ക്കാണ് പത്ത് മുതല്‍ ഇരുപത് വരെ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആനുകുല്യങ്ങള്‍ നിഷേധിക്കപ്പെടുന്നത്. ഇവര്‍ക്ക് ശേഷം വിരമിച്ചവര്‍ക്ക് പെന്‍ഷനും മറ്റ് ആനുകുല്യങ്ങളും ലഭിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ക്ഷീരവികസന ഓഫീസ് വഴി മുഖ്യമന്ത്രിക്കും വകുപ്പിലെ ഉന്നതര്‍ക്കും നിവേദനങ്ങള്‍ നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വിരമിച്ച ജീവനക്കാര്‍ ആനുകുല്യങ്ങള്‍ക്ക് അര്‍ഹരാണെന്നും കണ്ടെത്തിയിരുന്നു. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ തീരുമാനം തീരുമാനമെടുക്കുന്നതിന് മേല്‍ഘടകത്തിലേക്ക് റിപ്പോര്‍ട്ടും അയച്ചിരുന്നെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായില്ല.
മൂന്നരപതിറ്റാണ്ടു പിന്നിടുമ്പോഴും ആനുകുല്യങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയുമായി കാത്തിരിക്കുകയാണ് വിരമിച്ച ജീവനക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: