ആലപ്പുഴ: കക്കൂസ് സൗകര്യം ഇല്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും ഇവ നിര്‍മിക്കുന്നതിന് ധനസഹായം നല്കി ജില്ലയിലെ നഗരങ്ങളും സമ്പൂര്‍ണ വെളിയിട വിസര്ജ്യമുക്തമാകുന്നു. നഗരസഭകളിലെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ വീണ എന്‍.മാധവന് ആധ്യക്ഷ്യം വഹിച്ചു. എല്ലാ കുടുംബങ്ങള്‍ക്കും കക്കൂസ് സൗകര്യം ലഭ്യമാക്കുന്നുണ്ടെന്ന് നഗരസഭകള്‍ ഉറപ്പു വരുത്തണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
മാവേലിക്കര, ഹരിപ്പാട്, ചെങ്ങന്നൂര്‍ നഗരസഭകള്‍ ജനുവരി 25നകവും ചേര്‍ത്തല, ആലപ്പുഴ, കായംകുളം നഗരസഭകള്‍ ജനുവരി 31നകവും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ക്വാളിറ്റി കണ്ട്രോള് ഓഫ് ഇന്ത്യയുടെ പരിശോധനയ്ക്ക് തയാറെടുക്കും. മുഴുവന്‍ കുടുംബങ്ങള്‍ക്കും ശൗചാലയ സൗകര്യം ഒരുക്കി ജില്ലയിലെ ഗ്രാമപ്രദേശങ്ങള്‍ വെളിയിട വിസര്‍ജ്യ മുക്തമായി പ്രഖ്യാപ്പിക്കപ്പെട്ടിരുന്നു. യോഗത്തില്‍ സബ് കളക്ടര്‍ എസ്. ചന്ദ്രശേഖര്‍, അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മിഷണര്‍ വി. പ്രദീപ്കുമാര്‍, നഗരസഭ സെക്രട്ടറിമാര്‍, ശുചിത്വമിഷന് അധികൃതര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: