തൊടുപുഴ : ഭാരതീയ വിദ്യാനികേതന്റെ പതിമൂന്നാമത് സംസ്ഥാന സ്കൂള്‍ കലോത്സവം പിഴവുകളില്ലാതെ കൊടിയിറങ്ങിയപ്പോള്‍ ആതിഥേയ സ്കൂളായ തൊടുപുഴ സരസ്വതി വിദ്യാഭവന് സെന്‍ട്രല്‍ സ്കൂളിന് ആത്മ നിര്‍വൃതിയുടേയും അഭിമാനത്തിന്റേയും നിമിഷം. ചിട്ടയായ പ്രവര്‍ത്തനവും അച്ചടക്കത്തോടെയുള്ള ആസൂത്രണവും കൊണ്ട് ശ്രദ്ധേയമായി മാറിയിരുന്നു ഈ വര്‍ഷത്തെ കലോത്സവം.
സ്കൂള്‍ പ്രിന്‍സിപ്പലിന്റേയും സഹ അദ്ധ്യാപരുടേയും, അനദ്ധ്യാപകരുടേയും ക്ഷേമസമിതിയുടേയും, മാതൃസമിതിയുടേയും, കുട്ടികളുടേയും, രക്ഷിതാക്കളുടേയും അകമഴിഞ്ഞ സഹകരണം കലോത്സവത്തിന്റെ വിജയത്തിന് മുതല്‍ക്കൂട്ടായി.
സംഘാടക മികവിന്റേയും സമര്‍പ്പണ ബോധത്തിന്റേയും ഉദാത്തമായ ഉദാഹരണമാണ് ഇവിടെ ദര്‍ശിക്കാന്‍ കഴിഞ്ഞത്. സംഘാടക സമിതിയുടേയും മുഴുവന്‍ ഉപസമിതികളുടേയും കൂട്ടായ പ്രവര്‍ത്തനം സ്കൂളിന്റെ യശസ്സ് ഉയര്‍ത്തുന്നതാണ്. ഭാരതീയ വിദ്യാനികേതല് സഹ സംഘടനാ സെക്രട്ടറി എ. ജി രാധാകൃഷ്ണന് ജനറല്‍ കണ്‍വീനര്‍ എം.എന്‍. ഹരിദാസ് തുടങ്ങിയവര്‍ കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശവും ഉപദേശവുമായി ഒപ്പം തന്നെയുണ്ടായിരുന്നു. പ്രിന്‍സിപ്പല്‍ കെ. എം. ശ്രീലതയുടേയും മാനേജര്‍ കെ. രവീന്ദ്രന് നായരുടേയും ക്ഷേമസമിതി പ്രസിഡന്റ് കൃഷ്ണകുമാറിന്റേയും എല്ലാം പ്രവര്‍ത്തനങ്ങള്‍ അഭിനന്ദാര്‍ഹമാണ്.
എങ്കിലും ഈ കലോത്സവം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഇതിന്റെ പിന്നില്‍ എല്ലാം നിശബ്ദ സാന്നിദ്ധ്യമായി എന്നുമുണ്ടായിരുന്ന പ്രിന്‍സിപ്പല്‍ കെ. എം. ശ്രീലത പ്രത്യേകമായ അഭിന്ദനം അര്‍ഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: