തൊടുപുഴ : കലോത്സവത്തിനായി എത്തിയ എല്ലാവര്ക്കും സമൃദ്ധമായ ഭക്ഷണം ഒരുക്കി കലോത്സവത്തിലെ ഫുഡ്കമ്മറ്റി മാതൃകയായി. തുറന്ന ഭോജനശാല എന്ന വ്യത്യസ്ഥമായ സമീപനമാണ് സ്വീകരിച്ചത്.
വലിയ കലോത്സവങ്ങളില്‍ ടോക്കണ്‍ സംവിധാനം ഉപയോഗിച്ചാണ് ഭക്ഷണ വിതരണം നടത്താറുള്ളത്. എന്നാല്‍ ഇവിടെ ഭക്ഷണത്തിനായി ആര്‍ക്കും യാതൊരുവിധ ടോക്കണുകളും ഏര്പ്പെടുത്തിയിരുന്നില്ലന്നു മാത്രമല്ല ഏതു സമയത്തും ഭോജനശാലയില്‍ എത്തിയാല്‍ അവിടെ അപ്പോള്‍ ഉള്ള ഭക്ഷണം ലഭ്യമായിരുന്നു.
ആവശ്യത്തിന് വിളമ്പി നല്കാന് സദാ സേവനസന്നദ്ധരായ ആളുകളും ഉണ്ടായിരുന്നു. 3000 മത്സരാര്‍ത്ഥികളും അവരോടൊപ്പമുള്ള അദ്ധ്യാപകരും മാതാപിതാക്കളും അനദ്ധ്യാപകരും ഡ്രൈവര്‍മാരും അടക്കം അയ്യായിരം ആളുകള്‍ക്കും പുറമെ പരിപാടികള്‍ കാണാന്‍ എത്തിയവര്‍ക്കും ഭക്ഷണം യഥേഷ്ടം നല്കാനായതില് ഫുഡ്കമ്മറ്റി കണ്‍വീനര്‍ എന്‍ അനില്ബാബുവിനും സംഘത്തിനും അഭിമാനിക്കാം. വാഹന അപകടത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന അനില്‍ ബാബു ഊന്നു വടിയുടെ സഹായത്തോടെയാണ് വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചത്.
ഇതിനു പുറമെ സമാപന ദിവസമായ ഇന്നലെ പരിപാടിക്കു ശേഷം തിരികെ പോകുന്ന അന്യ ജില്ലകളിലെ കുട്ടികള്‍ക്ക് രാത്രി ഭക്ഷത്തിനുള്ള ഭക്ഷണ പൊതികള്‍ പ്രത്യേകം തയ്യാറാക്കി കൊടുത്തു വിടുന്നതിനുള്ള സംവിധാനവും ഭക്ഷണകമ്മറ്റിക്കാര് തയ്യാറാക്കിയിരുന്നു. എന്‍ അനില്‍ ബാബുവിന് പൂര്‍ണ്ണ പിന്തുണയുമായി ഭക്ഷണകമ്മറ്റി ചെയര്മാന് പി.ആര്. ഹരിദാസും, ഭക്ഷണ വിതരണകമ്മറ്റി ഭാരവാഹികളായ ശ്രീനാഥും ശശിധരന് തച്ചേട്ടും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: