തൊടുപുഴ: വിദ്യാനികേതന്‍ കലോത്സവത്തില്‍ പ്രോഗ്രാം കമ്മറ്റി മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വച്ചത്. മൂന്ന് മാസം മുന്‍പ് കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരിച്ച അവസരം മുതല്‍ എണ്ണയിട്ട യന്ത്രം പോലെയാണ് പ്രോഗ്രാം കമ്മറ്റി പ്രവര്‍ത്തിച്ചത്. അഡ്വ. കെ.പി വേണുഗോപാല്‍, ഡിന്റോ കെ.പി, ജയപ്രസാദ് ആലപ്പുഴ എന്നിവരുടെ മുഖ്യമേല്നോട്ടത്തിലാണ് പ്രോഗ്രാം കമ്മറ്റി പ്രവര്‍ത്തിച്ചത്.
നിരവധി തവണ രാവും പകലും യോഗങ്ങള്‍ക്കായി വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് അസ്വാരസ്യങ്ങളില്ലാതെ കലോത്സവം നടത്തിയെടുക്കാന്‍ കഴിഞ്ഞതിന് പിന്നിലെന്ന് പ്രോഗ്രാം കമ്മറ്റി ഒന്നടങ്കം പറയുന്നു. ഡിസംബര്‍ 31ന് സ്റ്റേജിതര മത്സരങ്ങള്‍ സംസ്ഥാനത്തെ അഞ്ച് കേന്ദ്രങ്ങളില്‍ പൂര്‍ത്തീകരിച്ച് മത്സരത്തിന് തിരിതെളിഞ്ഞപ്പോള്‍ തന്നെ ഇതിന്റെ ഫലം പ്രസിദ്ധീകരിക്കാനും പ്രോഗ്രാം കമ്മറ്റിക്ക് കഴിഞ്ഞു. മത്സരം ആരംഭിച്ചപ്പോള്‍ മുതല്‍ അവസാനിക്കുന്നത് വരെ മത്സരഫലങ്ങള്‍ ഒമ്പത് വേദികളില്‍ നിന്നും ഒട്ടും വൈകിക്കാതെ ശേഖരിച്ച് മീഡിയ സെന്ററിലെത്തിക്കാനും പ്രോഗ്രാം കമ്മറ്റിക്ക് കഴിഞ്ഞു. വിജയികളായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ കൃത്യമായി നല്‍കിയതോടെ പ്രോഗ്രാം കമ്മറ്റിയ്ക്ക് വിശ്രമമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: