ലക്നൗ: തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നേരെ വാതില്‍ കൊട്ടിയടച്ച് പ്രമുഖ മദ്രസ ദാറുല്‍ ഉലമ ദേവ്ബന്ദ്. തങ്ങളുടേത് ഒരു മതസ്ഥാപനമാണെന്നും രാഷ്ട്രീയത്തിന് വേണ്ടി ഒരു നേതാക്കളും ഇങ്ങോട്ട് വരേണ്ടെന്നും ഉലമ വക്താവ് മൗലാന അഷറഫ് ഉസ്മാനി. മൗലാന മുഫ്തി അബ്ദുള്‍ കാസിം നോര്മാനി ഒരു മത നേതാക്കളെയും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കണ്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി തങ്ങളുടെ സ്ഥാപനത്തെ ഉപയോഗിക്കാന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആരെയും അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരു രാഷ്ട്രീയ സംവാദത്തിലും പങ്കെടുക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്ന സാഹചര്യത്തിലാണ് ഈ തീരുമാനങ്ങള്‍.
അടുത്തമാസം പതിനൊന്നിനാണ് ഇവിടെ തെരഞ്ഞെടുപ്പ്. ഈ മാസം പതിനേഴ് മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് തുടങ്ങും.
രാഷ്ട്രീയ നേതാക്കള്‍ തെരഞ്ഞെടുപ്പ് കാലത്ത് മുസ്ലീങ്ങളുടെ വോട്ട് ലക്ഷ്യമാക്കി ഉലമ സന്ദര്‍ശനം നടത്തുക പതിവാണ്. മുലായം സിംഗ്, രാഹുല്‍ഗാന്ധി തുടങ്ങിയ നേതാക്കള്‍ ഇവിടെ തെരഞ്ഞെടുപ്പ് കാലത്ത് എത്താറുണ്ട്.
പ്രദേശത്ത് അഖിലേന്ത്യ മജ്ലിസ് ഇ ഇത്തെഹാദുല്‍ മുസ്ലീമിന് നേതാവ് അസൗദിന്‍ ഒയാസി പ്രചാരണം തുടങ്ങിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. ദാറുല്‍ ഉലമ ദേവ്ബന്ദ് സ്ഥിതി ചെയ്യുന്ന പശ്ചിമ ഉത്തര്‍പ്രദേശിലെ ശഹന്പൂര് ജില്ലയില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രചാരണം നടത്താന്‍ പദ്ധതിയിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: