ഗാന്ധിനഗര്‍: ഈ വര്‍ഷത്തെ ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടാകാതിരുന്നതില്‍ ഹൃദയംനിറയെ അയ്യപ്പന് നന്ദിപറഞ്ഞ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും ജീവനക്കാരും.
പതിനായിരക്കണക്കിന് അയ്യപ്പന്മാരാണ് മകരവിളക്ക് ദര്‍ശിക്കാനും തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പവിഗ്രഹം കണ്ടുതൊഴുത് അനുഗ്രഹം ഏറ്റുവാങ്ങാനും ശബരിമലയില്‍ എത്തിയത്. അധികാരികളുടെയും പോലീസിന്റെയും സന്നദ്ധപ്രവര്‍ത്തകരുടെയും നിതാന്തജാഗ്രതയാണ് ഈ വര്‍ഷത്തെ മകരവിളക്കുത്സവം സുഗമമായി കടന്നുപോകാന്‍ കാരണം. ശബരിമലയിലും പമ്പയിലും ആശുപത്രികള്‍ ഉണ്ടെങ്കിലും കിലോമീറ്ററുകള്‍ ദൂരെയുള്ള മെഡിക്കല്‍ കോളേജിലേക്കാണ് രോഗികളായ തീര്‍ത്ഥാടകരെ വിദഗ്ധ ചികിത്സയ്ക്കായി എത്തിക്കുന്നത്. മുന്‍വര്‍ഷങ്ങളിലെന്നപോലെ ഈ വര്‍ഷവും സര്‍വ്വസന്നാഹങ്ങളുമായാണ് ഇവിടെ ഡോക്ടര്‍മാരും ജീവനക്കാരും തയ്യാറായിരുന്നത്. ഹൃദ്രോഹികള്ക്കാവശ്യമായ മരുന്നുകളും മറ്റും സംഘടിപ്പിച്ച് വയ്ക്കുന്നതില്‍ ആശുപത്രിസൂപ്രണ്ടും കാര്‍ഡിയോ തൊറാസിക് സര്‍ജ്ജനുമായ ഡോ.ടി.കെ.ജയകുമാര്‍ പ്രത്യേകം താല്‍പ്പര്യമെടുത്തിരുന്നു. സേവാഭാരതിയുടെ പ്രവര്‍ത്തനവും അത്യധികം ശ്ലാഘിക്കപ്പെടേണ്ടതുതന്നെയാണെന്ന് സൂപ്രണ്ട് പറഞ്ഞു. ഇവിടെ വരുന്ന ഓരോ തീര്‍ത്ഥാടകന്റെയും ആവശ്യങ്ങളറിഞ്ഞ് പ്രവര്‍ത്തിക്കാനും വേണ്ട സഹായം ചെയ്ത് കൊടുക്കാനും സേവാഭാരതി വോളണ്ടിയര്‍മാര്‍ 24മണിക്കൂറും സജ്ജരായിരുന്നുവെന്നും ഇത് തങ്ങളുടെ പ്രവര്‍ത്തനത്തെ വളരെയധികം സഹായിച്ചുവെന്നും ഡോ.ട ി.കെ.ജയകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: