ന്യൂദല്‍ഹി: പത്ത് വര്‍ഷത്തെ യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ സോണിയ നിയന്ത്രിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ ദേശീയ ഉപദേശക സമിതിയുണ്ടാക്കിയ സോണിയ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഇടപെട്ടു. അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനായ മന്മോഹന്റെ സാമ്പത്തിക നയങ്ങളെ സോണിയ അവിശ്വസിച്ചതായി ‘ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ’ ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാവപ്പെട്ടവരുടെ ഉന്നമനത്തിന് കൂടുതല്‍ നയപരിപാടികള്‍ രൂപീകരിച്ച് നടപ്പാക്കണമെന്ന് 2005 ഡിസംബര്‍ 26ന് സമിതിയുടെ ചെയര്‍പേഴ്സണായ സോണിയ മന്മോഹനയച്ച കത്തില്‍ നിര്‍ദ്ദേശിച്ചു.
വിവരാവകാശ നിയമം (ആര്‍ടിഐ) യുപിഎ സര്‍ക്കാരിന്റെ നേട്ടമായി ഉയര്‍ത്തിക്കാട്ടിയ സോണിയ എന്നാല്‍ സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത അനുവദിച്ചില്ല. സമിതിക്ക് അനുകൂലമായ വിവരങ്ങള്‍ മാത്രമാണ് പുറത്തുവിട്ടത്. സമിതി ചെയര്‍പേഴ്സണും പ്രധാനമന്ത്രിയും തമ്മിലുള്ള കത്തിടപാടുകള്‍ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയില്‍ പലതിനും വിവരങ്ങള്‍ മറച്ചുവെച്ചു.
ഉപദേശക സമിതിയുടെ രേഖകള്‍ പരിശോധിക്കാനുള്ള അധികാരം അംഗങ്ങള്‍ക്ക് മാത്രമായി 2005 സെപ്തംബര്‍ 30ന് സോണിയ അധ്യക്ഷത വഹിച്ച യോഗം പരിമിതപ്പെടുത്തി. വെബ്സൈറ്റില്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കി. 2013 ഡിസംബര്‍ ഒമ്പതിലെ യോഗത്തില്‍ യുപിഎ സര്‍ക്കാരിന്റെ വിദ്യാഭ്യാസ സെസ് പരിശോധിക്കാന്‍ സമിതി തീരുമാനിച്ചു. വിഷയം അംഗങ്ങളോട് വിശദീകരിക്കാന്‍ ആവശ്യപ്പെട്ട് സെക്രട്ടറി ഡോ. റിത ശര്‍മ്മ സ്കൂള്‍ എജ്യൂക്കേഷന്‍ ആന്റ് ലിറ്ററസി സെക്രട്ടറി രാജര്‍ഷി ഭട്ടാചാര്യക്ക് കത്തയച്ചു. ആരോഗ്യ നികുതി ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചു.
സര്‍ക്കാരിന്റെ പദ്ധതികളും നയങ്ങളും നടപ്പാക്കുന്നത് വിമര്‍ശനാത്മകമായാണ് സമിതി വിലയിരുത്തിയത്. സര്‍ക്കാരിലെ അവസാന വാക്ക് താനാണെന്ന് പ്രധാനമന്ത്രിയെ ഓരോ അവസരത്തിലും സോണിയ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. ഊര്‍ജ്ജരംഗത്ത് സര്‍ക്കാര്‍ നടപ്പാക്കേണ്ടതായ കാര്യങ്ങള്‍ വിശദീകരിച്ച് 2005 നവംബര്‍ അഞ്ചിന് സോണിയ മന്മോഹന് കത്തയച്ചു. ഇത് ആസൂത്രണ കമ്മീഷന് അധികജോലിയുണ്ടാക്കുന്നതായിരുന്നു. കല്‍ക്കരി രംഗത്തുള്ള പൊതുമേഖലയുടെ കുത്തകയെയും സോണിയ ചോദ്യം ചെയ്തു. കല്‍ക്കരി മേഖല വികസിക്കാത്തതിന് കാരണം പൊതുമേഖലയുടെ അമിത സ്വാധീനമാണെന്നായിരുന്നു സോണിയയുടെ നിലപാട്.
കോണ്‍ഗ്രസ്സിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് ഉതകുന്ന നയങ്ങള്‍ സര്‍ക്കാരിനെക്കൊണ്ട് നടപ്പാക്കിക്കാനുള്ള ഏജന്‍സിയായും സോണിയയുടെ കീഴിലുള്ള സമിതി പ്രവര്‍ത്തിച്ചു. പ്രധാനമന്ത്രിയുടെ നയങ്ങള്‍ സമിതി കര്‍ശന പരിശോധനക്ക് വിധേയമാക്കുകയും ആവശ്യങ്ങള്‍ നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. വിവാദത്തെ തുടര്‍ന്ന് 2006ല്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം ഒഴിഞ്ഞപ്പോഴും സോണിയ തന്റെ സ്വാധീനം സര്‍ക്കാരില്‍ തുടര്‍ന്നതായും രേഖകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: