കൊച്ചി: അഫ്ഗാനിസ്ഥാനിലെ ഐഎസ് പരിശീലന കേന്ദ്രത്തിലുള്ള മലയാളികളെ നാട്ടിലെത്തിക്കാന്‍ എന്‍ഐഎ ഇന്റര്‍പോളിന്റെ സഹായം തേടി. ഐഎസില്‍ ചേര്‍ന്ന 22 പേര് അഫ്ഗാനിസ്ഥാനിലെ നാംഗര്‍ഹാറില്‍ ഉള്ളതായി എന്‍ഐഎക്ക് വിവരം ലഭിച്ചിരുന്നു. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ സഹായത്തോടെ ഇവരെ കണ്ടെത്താനുള്ള ശ്രമം നടന്നുവരികയാണ്. ഗള്‍ഫ് നാടുകളില്‍ നിന്ന് ഐഎസില്‍ എത്തിയ മലയാൡകളടക്കം മുപ്പതോളം പേര് നാംഗര്‍ഹാറിലെ ക്യാമ്പില്‍ ഉണ്ടെന്നാണ് നിഗമനം.
കാസര്‍കോട്, തൃക്കരിപ്പൂര്‍, പാലക്കാട്, എറണാകുളം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍.
കഴിഞ്ഞ ദിവസം വിദേശത്തേക്ക് പോകാനായി മംഗലാപുരം വിമാനത്താവളത്തില്‍ എത്തിയ രണ്ട് മലയാളികളെ ഐഎസ് ബന്ധത്തിന്റെ പേരില്‍ പിടികൂടിയിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിലെ ഇവരുടെ അടിവേരുകള്‍ കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികള്‍ അനേ്വഷണം തുടങ്ങി.
ഐഎസില്‍ ചേരാന്‍ വിദേശത്തേക്ക് പോകുമ്പോള്‍ മംഗലാപുരം വിമാനത്താവളത്തില്‍ എത്തിയ തലശേരി സ്വദേശികളായ മനാഫ് റഹ്മാന്, ഹംസ എന്നിവരാണ് എന്‍ഐഎയുടെ പിടിയിലായത്. ഭാര്യയും മക്കളുമൊന്നിച്ച് സിറിയയിലേക്ക് കടക്കാനുള്ള മനാഫിന്റെ പദ്ധതി രഹസ്യാന്വേഷണ വിഭാഗം പൊളിച്ചു. ദുബായിലേക്കും തുടര്‍ന്ന് ഇറാനിലെ ടെഹ്റാന് വഴി സിറിയയിലേക്കും കടക്കാനായിരുന്നു ഇവരുടെ പദ്ധതി. മനാഫ് പിടിയിലായ വിവരം അറിഞ്ഞ് ഹംസ യാത്ര റദ്ദാക്കി. മനാഫിന്റെ സുഹൃത്താണ് ഹംസ. ഇയാളെയും എന്‍ഐഎ സംഘം പിടികൂടി.
കേരളത്തില്‍ ജിഹാദിന് സമയമായെന്ന് ഐഎസ് കേരള ഘടകം തലവന്‍ കോഴിക്കോട് സ്വദേശി സജീര്‍ മുഹമ്മദ് കഴിഞ്ഞദിവസം ഫെയ്സ്ബുക്ക് പോസ്റ്റ് ചെയ്തിരുന്നു. ഇത് പിന്നീട് പിന്‍വലിച്ചു. ഈ പോസ്റ്റ് അഫ്ഗാനിസ്ഥാനില്‍ നിന്നാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഇയാളും നാംഗര്‍ഹാറിലെ ഐഎസ് പരിശീലനകേന്ദ്രത്തില്‍ ഉള്ളതായിട്ടാണ് വിവരം.
കേരളത്തില്‍ ആക്രമണം നടത്താനാണ് ഇയാള്‍ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്യുന്നത്. പെട്രോള്‍ബോംബ് ഉപയോഗിക്കാനും ഇയാള്‍ നിര്‍ദ്ദേശിക്കുന്നു. പെട്രോള്‍ ബോംബ് നിര്‍മ്മിക്കേണ്ട രീതികളും ഫേസ്ബുക്കില്‍ ഇയാള്‍ നല്‍കിയിരുന്നു. ജിഹാദിനെ എതിര്‍ക്കുന്ന മതപണ്ഡിതന്മാരെയും യുക്തിവാദികളെയും ആക്രമിക്കാനും സംഘപ്രസ്ഥാനങ്ങളുടെ നേതാക്കളെ ആദ്യ ഇരയാക്കാനും ഇയാള്‍ നിര്‍ദ്ദേശിക്കുന്നു. ഐഎസിനെ എതിര്‍ക്കുന്ന മാധ്യമപ്രവര്ത്തര്ക്കെതിരെയും ആഹ്വാനമുണ്ട്.
കേരളത്തില്‍ ഐഎസ് അനുകൂല സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ സഹായത്തോടെയാണ് ഐഎസിലേക്കുള്ള റിക്രൂട്ട്മെന്റ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: