ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ചെല്‍സിക്ക് തകര്‍പ്പന്‍ വിജയം. നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിയെയാണ് ചെല്‍സി എവേ മത്സരത്തില്‍ തകര്‍ത്തത്. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് നീലപ്പടയുടെ വിജയം.
ജനുവരി നാലിന് ടോട്ടനത്തോട് 2-0ന് പരാജയപ്പെട്ട ചെല്‍സിയുടെ തകര്‍പ്പന്‍ തിരിച്ചുവരവായിരുന്നു ലെസ്റ്ററിനെതിരായ കളി. ചെല്‍സിക്കായി മാര്‍ക്കോസ് അലോണ്‍സോയുടെ ഇരട്ട ഗോള്‍ നേടി. 6, 51 മിനിറ്റുകളിലായിരുന്നു അലോണ്‍സോയുടെ ഗോളുകള്‍. 71-ാം മിനിറ്റില്‍ പെഡ്രോ മൂന്നാം ഗോളും നേടി. വിജയത്തോടെ ചെല്‍സിക്ക് 21 കളികളില്‍ നിന്ന് 52 പോയിന്റായി. രണ്ടാമതുള്ള ടോട്ടനത്തേക്കാള്‍ അഞ്ച് പോയിന്റ് ലീഡ്.
മറ്റൊരു എവേ മത്സരത്തില്‍ ആഴ്സണലും മിന്നുന്ന ജയം സ്വന്തമാക്കി. സ്വാന്‍സീ സിറ്റിയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് അവര്‍ മുക്കി. ആഴ്സണലിന് വേണ്ടി ഒളിവര്‍ ഗിറൗഡും അലക്സി സാഞ്ചസും ഓരോ ഗോള്‍ നേടിയപ്പോള്‍ മറ്റു രണ്ടും സ്വാന്‍സീയുടെ സെല്‍ഫായിരുന്നു. 44 പോയിന്റുമായി ആഴ്സണല്‍ മൂന്നാമത്. മറ്റ് മത്സരങ്ങളില്‍ ടോട്ടനം 4-0ന് വെസ്റ്റ്ബ്രോംവിച്ചിനെയും സ്റ്റോക്ക് സിറ്റി 3-1ന് സണ്ടര്‍ലാന്‍ഡിനെയും ബേണ്‍ലി 1-0ന് സതാംപ്ടണെയും തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: