റിയോ ഡി ജനീറോ: ബ്രസീലിലെ അല്‍കാക്കസ് ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി. കലാപം പതിനാല് മണിക്കൂര്‍ നീണ്ടതായി ബ്രസീലിയന്‍ പോലീസ് അറിയിച്ചു. ബ്രസീലിലെ തെക്കുകിഴക്കന്‍ നഗരമായ നതാലിലുള്ള ഈ ജയില്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ ജയിലുകളിലൊന്നാണ്.
ഈ വര്‍ഷമുണ്ടാകുന്ന ഏറ്റവും വലിയ മൂന്നാമത്തെ കലാപമാണ് ഇതെന്നാണ് വിവരം. ശനിയാഴ്ച ഉച്ചയ്ക്കാണ് ജയില്‍വാസികള്‍ തമ്മില്‍ കലഹമാരംഭിച്ചത്. ജയിലിനുള്ളില്‍ ലഹള തുടങ്ങിയ ശേഷം ഏറെ നേരം കഴിഞ്ഞാണ് പോലീസിന് ജയിലിനുള്ളിലേക്ക് പ്രവേശിക്കാന്‍ സാധിച്ചത്.
നൂറിലേറെ പേര് കൊല്ലപ്പെട്ട ആമസോണസ് ജയില്‍ കലാപത്തിനു ശേഷം രാജ്യത്തെ ജയിലുകളുടെ സുരക്ഷ വര്‍ധിപ്പിക്കുമെന്നും കനത്ത സുരക്ഷയുള്ള അഞ്ചു ജയിലുകള്‍കൂടി നിര്‍മ്മിക്കുമെന്ന് പ്രസിഡന്റ് മൈക്കിള്‍ ടെമര്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: